Thursday, May 5, 2011

വെൽക്കം റ്റു ദുബായ്...

"വെൽക്കം റ്റു ദുബായ്"


വെൽക്കം റ്റു ദുബായ്” എന്ന് മറുപടി റ്റൈപ്പ് ചെയ്ത് മെയിൽ റിപ്ലൈ ബട്ടണിൽ ഞെക്കുംബോൾ എന്റെ കൊരവള്ളിയിൽ ഞാൻ തന്നെ ഞെക്കുകയാണെന്ന്  ഒരിക്കലും കരുതിയില്ല.എന്റെ അമ്മായിയപ്പനും  അമ്മായിയമ്മയും  അളിയനും (ഭാര്യാ സഹോദരന്‍) അളിയന്റെ കെട്ടിയവളും, കുഞുങ്ങളും,  അളിയന്റെ അളിയനും ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവെൽ കാണാൻ നാട്ടില്‍ നിന്നും ഒരു റ്റൂർ പാക്കേജ് വഴി ഒരു മാസത്തേക്ക് ദുബായിലേക്ക് വരുന്നു എന്നും, വന്നാൽ മറ്റ് ബന്ധുജനങ്ങൾക്കൊപ്പം സമയം ചിലവിടുന്നതിനിടയിൽ എന്നോടൊപ്പവും കഴിയാൻ അവർക്ക് ആഗ്രഹമുണ്ട് എന്നായിരുന്നു അളിയന്റെ മെയിലിന്റെ ഉള്ളിലിരിപ്പ്.


വിവരം അറിഞപ്പോൾ സന്തോഷം തോന്നി. നാട്ടില്‍ ലീവിന് പോകുംബോൾ പോലും അവരോടൊപ്പം സമയം  ചിലവഴിക്കാൻ സാധിക്കാത്തത് ഓർത്ത് പലപ്പോഴും കര്‍ച്ചീഫ് എടുത്ത് കണ്ണ് തുടച്ച് പിഴിഞിട്ടുണ്ട്. എതായാലും അവർ ഇവിടെ എത്തിയാൽ രണ്ട് ദിവസം കൂടെ താമസിപ്പിച്ച് ഫെസ്റ്റിവെല്‍ ഒക്കെ കാണിച്ച് ആ കേടങ്ങ് തീര്‍ക്കാം എന്ന് കരുതി. അവളുടെ  വീട്ടുകാരെ ഞാൻ സ്നേഹിക്കുന്നില്ല ഗൌനിക്കുന്നില്ല അവരെ നോക്കി ഞാന്‍ ഇളിച്ച് കാണിക്കുന്നില്ല എന്നൊക്കെയുള്ള, കെട്ടിയവളുടെ പരാതിയും തീരുമല്ലോ എന്ന് മനസ്സില്‍ കരുതി.

ജോലി കഴിഞ് ഓഫീസില്‍ നിന്നും ഫ്ലാറ്റിലെത്തി. ഭാര്യയോട് വിവരം അറിയിച്ചു. അവള്‍ക്ക് വിവരത്തിന് ഫോണ്‍ ഉണ്ടായിരുന്നത്രേ. മറ്റന്നാള്‍ അവര്‍ വരുന്നു. വന്നാല്‍  ആദ്യം അവര്‍ അവളുടെ ചേച്ചിയുടേയും  കുടുംബത്തിന്റേയും കൂടെയായിരിക്കും തങുക പിന്നെ മറ്റ് ബന്ധു ജനങള്‍ അത് കഴിഞ് നമ്മുടെ കൂടെയും. അങ്ങിനെയാണത്രേ അവരുടെ യാത്രാ പദ്ധതികള്‍.ഇത് കേട്ട് ഒരു ജാഡക്ക് ഞാന്‍ പറഞു “അതെങ്ങിനെ ശരിയാകും? അവര്‍ ആദ്യം ഇവിടെ താമസിക്കട്ടെ, അത് കഴിഞ് മറ്റ് ബന്ധുവീടുകളില്‍ പോയാല്‍ മതി” !

ദിവസം മറ്റന്നാള്‍. സമയം മറ്റന്നാള്‍ ഉച്ച. ഒഫീസില്‍ ഇരിക്കുംബോള്‍ ഭാര്യയുടെ ഫോണ്‍ വന്നു. പറഞത് പോലെ  അവളുടെ സഹോദരിയും ഭര്‍ത്താവും എയര്‍പോര്‍ട്ടില്‍ പോയി അവരെ സ്വീകരിച്ച് വീട്ടില്‍ എത്തിച്ചു എന്ന്. ജോലി കഴിഞ് ഫ്ലാറ്റിലെത്തി കോളിങ് ബെല്ലില്‍ ഞെക്കി. ‘ടിംങ് ടോങ്’ എന്ന പതിവ് ശബ്ദത്തിന് പകരം ‘ഠീം ഛീലീം ഡം ട്ടഠാര്‍ ബ്ലൂം..‘ എന്നൊരു ശബ്ദമാണ് അകത്ത് നിന്നും കേട്ടത്. ആരാ ഈ കോളിങ്ങ് ബെല്‍ മാറ്റി വെച്ചത് എന്ന് ശങ്കിച്ച് നില്‍ക്കുംബോള്‍, ഭാര്യ വാതില്‍ തുറന്നു. അകത്ത് കയറിയ ഞാന്‍ ഞെട്ടിപ്പോയി. അളിയന്റെ കുരുത്തംകെട്ട സന്താനങ്ങള്‍  തല്ല് കൂടി വരാന്തയിൽ വെച്ചിരുന്ന ഫിഷ് റ്റാങ്ക് തകര്‍ത്ത് നിലത്തിട്ടിരിക്കുന്നു. അതിന്റെ ശബ്ദമായിരുന്നു കോളിങ് ബെല്ലിന് പകരമായി ഞാന്‍ കേട്ടത്.. അതിലുള്ള എന്റെയും എന്റെ മക്കളുടേയും പ്രിയപ്പെട്ട നിറമാര്‍ന്ന മത്സ്യങള്‍, ഐ പി എല്ലിന് ചിയര്‍ ഗേള്‍സ് കിടന്ന് തുള്ളുന്നത് പോലെ തറയില്‍ കിടന്ന് തുള്ളുന്നു. അളിയന്റെ സന്താനങ്ങളുടെ  പരാക്രമങ്ങള്‍ കണ്ട്  ഭയന്ന് വിറച്ച് എന്റെ മൂന്ന് മക്കളും മുയലുകളെ പോലെ  ഒരു മൂലക്ക് നില്‍ക്കുന്നു.

നേരേ ഹാളിലേക്ക് ഞാന്‍ കാലെടുത്ത് വെച്ചു.ചത്ത തിമിംഗലം കരക്കടിഞത് പോലെ  അളിയന്‍ സോഫായില്‍ കിടക്കുന്നു. അളിയന്റളിയന്‍ ഡൈയിനിങ് റ്റേബിളിലിരുന്ന് കോഴി ബിരിയാണി കഴിക്കുന്നു. അവന്‍ അതിലെ കോഴിയുടെ ഭാഗങള്‍ എടുത്ത് കടിച്ച് വലിക്കുന്നത് കണ്ടപ്പോള്‍, പണ്ട് അവന്റെ അപ്പനേയും അമ്മച്ചിയേയും ഓടിച്ചിട്ട് കൊത്തിക്കൊന്ന കോഴിയാണോ ഇതെന്ന് ഞാന്‍ സംശയിച്ചുപോയി.

അമ്മാവനെ നോക്കുംബോള്‍, അമ്മാവന്‍ എന്റെ മക്കളുടെ വീഡിയോ ഗെയിം പ്ലെയറിൽ  കളിക്കുന്നു. ജോയ് സ്റ്റിക്കിന്റെ ബട്ടന്‍ തള്ളവിരല്‍ കൊണ്ട് കുത്തി അകത്തേക്കിടാന്‍ ശ്രമിക്കുകയാണോ അതോ കളിക്കുകയാണോ എന്നൊരു സംശയം. അമ്മാതിരി രീതിയിലാണ് അതില്‍ ഞെക്കിക്കൊണ്ടിരുന്നത് .റ്റി വി സ്ക്രീനില്‍ നോക്കിയപ്പോള്‍ അമ്മാവന്‍ ഓടിച്ച് കൊണ്ടിരിക്കുന്ന കാര്‍, ഇനി ഇടിക്കാന്‍ സ്ഥലമൊന്നും ബാക്കി വെച്ചിട്ടില്ല. ഇങ്ങിനെ ഓടിക്കുകയാണെങ്കില്‍ ആ കാര്‍ റ്റിവിയും ഇടിച്ച് പൊളിച്ച് ഫ്ലാറ്റിന്റെ ചുവരും പൊളിച്ച് താഴെ പുറത്ത് റോഡില്‍ പോയി വീഴുമെന്ന് ഞാന്‍ ഭയപ്പെട്ടുപോയി!!

നേരേ അടുക്കള ഭാഗത്തേക്ക് പോയി. അവിടെ നോക്കുംബോള്‍ അടുപ്പിലിരിക്കുന്ന വന്‍ പാത്രങ്ങളില്‍, അമ്മായിയും അളിയന്റെ ഭാര്യയും എന്റെ ഭാര്യയും കൂടി ചേര്‍ന്ന് അവരുടെ ആരുടേയോ വൈഡൂര്യക്കമ്മല്‍ അതിനകത്ത് വീണുപോയതുപോലെ വലിയ തവി കൊണ്ട് ഇളക്കുന്നു കോരുന്നു  നോക്കുന്നു. ഒന്ന് കുളിക്കാമെന്ന് കരുതി കുളിമുറിയില്‍ കയറാന്‍ പോകുംബോള്‍ എന്റെ മൊബൈല്‍ ശബ്ദിച്ചു. എടുത്ത് നോക്കുംബോള്‍ ക്രെഡിറ്റ് കാര്‍ഡ് വേണമോ എന്ന ചോദ്യവുമായി മറുതലക്കല്‍ ഒരു കിളി മൊഴി.എന്റെ പെഴ്സില്‍ റമ്മിക്കുള്ള ഒരു കുത്ത് ചീട്ട് വെച്ചിരിക്കുന്നത്  പോലെ  കാറ്ഡുകള്‍ നിറച്ച് വെച്ചിട്ടുള്ള  ഞാന്‍ ആ ക്ഷണം നിരസിച്ചുകൊണ്ട് കുളിക്കാന്‍ കയറി.

കുളി കഴിഞ് തിരികെ ഇറങ്ങുമ്പോൾ അളിയന്റളിയന്‍ എന്റെ മൊബൈല്‍ എടുത്ത് ബാല്‍ക്കണിയില്‍ നിന്ന് ഫോണ്‍ ചെയ്യുന്ന കാഴ്ചയാണ് കണ്ടത്. എന്നെ കണ്ടപ്പോള്‍
“അളിയാ നാട്ടിലൊന്ന് വിളിച്ചതാ പെങ്ങളുടെ ഭര്‍ത്താവ് മൂന്നാമത്തെ അറ്റാക്ക് വന്ന്,നാല് ദിവസമായിട്ട് ഐ സി യുവിലാണ് . വിട്ടില്‍ വിളിച്ചൊന്ന് വിവരം തിരക്കിയതാ”
കൊള്ളാം, പെങ്ങളുടെ  ഭര്‍ത്താവ് വടിയാകാന്‍ കിടക്കുന്നു. അവന്‍ നാട് കാണാന്‍ ഇറങ്ങിയേക്കുന്നു. എന്ന് മനസ്സില്‍ പറഞുകൊണ്ട് അവന്‍ തന്ന ഫോണ്‍ വാങ്ങി ബാക്കി എത്ര തുകയുണ്ടെന്ന് നോക്കിയപ്പോള്‍ ഞാന്‍ ഐ സി യുവില്‍ ആയിപ്പോകുമെന്ന് തോന്നി. ഉച്ചക്ക് 50 ദിര്‍ഹം ബാലന്‍സ് കിടന്നത് ഇപ്പോള്‍ മൈനസ് രണ്ടര എന്ന് കാണിക്കുന്നു.

രാത്രി കിടക്കാനായി നോക്കുമ്പോൾ അമ്മാവനും അമ്മായിയും ഞങ്ങളുടെ കിടപ്പ് മുറി നിസ്സാരമായി കയ്യേറി. രണ്ടാമത്തെ കിടപ്പ് മുറിയില്‍ അളിയനും ഭാര്യയും കൂടി ഇടിച്ച് കയറി. ഹാളില്‍ അളിയന്റളിയനും അളിയന്റെ കുരുത്തം കെട്ട പിള്ളേരും കൂടി ബലമായി കടന്ന് കൂടി. ഞാനും ഭാര്യയും മൂന്ന് കുട്ടികളും വഴിയാധാരമായി. എങ്കിലും ഭാര്യയെ അവളുടെ മാതാപിതാക്കള്‍ തല്‍ക്കാലത്തേക്ക് അവരോടൊപ്പം ദത്തെടുത്തു. ഇടുങ്ങിയ ഇടനാഴിയിൽ ഞാനും എന്റെ മൂന്ന് മക്കളും ഷീറ്റും വിരിച്ച് തള്ളയില്ലാത്ത പൂച്ചക്കുഞുങ്ങളെപ്പോലെ നിലത്ത് കിടന്നു.

ഭാര്യയുടെ ഉത്തരവനുസരിച്ച് അടുത്ത ദിവസം വൈകുന്നേരം അവരെയെല്ലാം കൊണ്ട് ഷോപ്പിംഗിന് പോയി. ഷോപ്പിംഗ് മാളിലെ തുണിക്കടയില്‍ നിന്ന് തുടങ്ങാം. അമ്മാവന് റയ്മണ്ടിന്റെ സ്യൂട്ട് മതിയത്രേ.ഈ മണ്ടനെന്തിനാ റെയ്മണ്ടില്‍ കയറി പിടിച്ചത് എന്നോര്‍ത്ത് ഞാനൊന്ന് പതറി.എന്റെ പതര്‍ച്ച കണക്കിലെടുക്കാതെ അമ്മാവന്‍ അത് തന്നെ വേണമെന്ന് പറഞ് കുതറി.
അമ്മായി അവിടെ നിന്ന സെയിത്സ് ഗേളിനോട് ചോദിച്ചു. “മേരിക്കുണ്ടൊരു കുഞാട് ചുരീദാറുണ്ടോ” വിലകേട്ട് എന്റെ തല കറങ്ങി. നാട്ടിലെ പതിനായിരം രൂപാക്ക് മുകളില്‍.അമ്മായിക്ക് നിര്‍ബന്ധം അത് തന്നെ വേണമെന്ന്.“യക്ഷിയും ഞാനും എന്ന ചുരീദാറുണ്ടോ കൊച്ചേ“ എന്ന് ചോദിക്കണമെന്ന് എനിക്ക് തോന്നി.

അളിയന്റെ ഭാര്യക്ക് കോളേജ് ഡേയ്സ് പാട്ട്യാല മതിയെന്ന്.ഒരു പട്ടിയല്‍ കിട്ടിയിരുന്നെങ്കില്‍ എടുത്ത് അവളുടെ തലക്ക് ഒന്നങ്ങ് കൊടുക്കണമെന്ന് തോന്നി. അളിയനും അളിയന്റളിയനും ആരോയുടെ ഡ്രസ്സ് മതിയെന്ന്. ആരാന്റെ കാശല്ലേ ആരോയോ മിസൈലോ എന്ത് വേണമെങ്കിലും വാങ്ങാമല്ലോ .പിന്നെ അളിയന്റെ കുഞ്ഞുകുട്ടികള്‍ക്ക് ചെരിപ്പ് മുതല്‍ തൊപ്പി വരെ വാങ്ങി വെളിയില്‍ ഇറങ്ങുമ്പോൾ, ഒരു ഫുള്‍ കുപ്പി കിട്ടിയിരുന്നെങ്കില്‍ മൊത്തത്തില്‍ അടിച്ച ശേഷം ആ കാലി കുപ്പി കൊണ്ട് ഇതിന്റെ എല്ലാത്തിന്റേയും തലക്കടിക്കാന്‍ തോന്നി.


അടുത്ത ദിവസം സമയം ഉച്ചക്ക് പതിനൊന്ന് മണി. ഓഫീസില്‍ ഇരിക്കുമ്പോൾ ഭാര്യയുടെ ഫോണ്‍. അത്യാവശ്യമായിട്ട് വിടിന്റെ കുറച്ചപ്പുറത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റിന്റെ പേര് പറഞ്, എത്രയും പെട്ടെന്ന് അവിടെ വരണമെന്ന് ആവശ്യപ്പെട്ടു.പരിഭ്രമിച്ച സ്വരമായതുകൊണ്ട് വണ്ടിയെടുത്ത് വേഗത്തില്‍ അവിടെയെത്തി. രണ്ട് സെക്യൂരിറ്റിക്ക് നടുവിലായി കുറച്ച് വീട്ടുസാധനങ്ങളുമായി അവളെ ഞാന്‍ കണ്ടെത്തി. ഈ പെരുങ്കള്ളി മോഷണവും തുടങിയോ മാതാവേ എന്ന് അല്പം ഉച്ചത്തില്‍ വിളിച്ചുപോയി. അന്വേഷിക്കുമ്പോൾ സംഗതി മോഷണമല്ല. മറ്റേ പണ്ടാരങ്ങളെ ഊട്ടാനായി സാധനങള്‍ വാങ്ങിയ ശേഷം, അവള്‍ക്ക് ഞാന്‍ കൊടുത്തിട്ടുള്ള സപ്ലിമെന്ററി ക്രെഡിറ്റ് കാര്‍ഡ് അവിടെ കൊടുത്തു. എന്റെ  കാര്‍ഡില്‍ മിനിമം പേയ്മെന്റ് അടക്കാതായിട്ട് മാസം രണ്ടായി. പിന്നെങ്ങിനെ അതില്‍ കാണും. കാര്‍ഡ് മെഷീനില്‍ ഉരച്ചപ്പോള്‍ മെഷീനില്‍ നിന്നും പുക വന്നു എന്നും കാഷ്യര്‍ പറഞു.ഒന്ന് രണ്ട് തുറുപ്പ് ഗുലാന്‍ കാര്‍ഡ് കയ്യിലുള്ളത് കൊണ്ട് മാനം കൂടുതല്‍ പോകാതെ അവിടെ നിന്നും തടിയൂരി.

പടപണ്ടാരങ്ങളെ എങ്ങിനെയെങ്കിലും ഇവിടെ നിന്നും ഒന്ന് പറഞ് വിട്ടാല്‍ മതിയെന്നായി എനിക്ക്. ഏറ്റവും വലിയ പ്രശ്നം, അളിയന്റെ മക്കളുടെ പരാക്രമങള്‍ കാരണം എന്റെ മക്കളുടെ മുഖം ഇപ്പോള്‍ ആല്‍ഫ്രഡ് ഹിച്ച്കോക്കിന്റെ സിനിമയില്‍ കാണുന്ന കുട്ടികളുടെ മുഖം പോലെയായി. മുഖത്തെല്ലാം നഖത്തിന്റേയും പല്ലിന്റേയും അടയാളങളും പിന്നെ ചോരപ്പാടുകളും.അടുത്ത മുട്ടന്‍ പ്രശ്നം, കണ്ണ് തപ്പിയാല്‍ അളിയന്റളിയന്‍ എന്റെ മൊബല്‍ ഫോണെടുത്ത് വിളിച്ച് കളയും.ഈ പ്രശ്നങ്ങള്‍ക്ക് ശേഷം മാത്രമേയുള്ളൂ മറ്റ് പ്രശ്നങ്ങള്‍.

ശമ്പളം കിട്ടിയ അന്ന് വൈകുന്നേരം ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവെലിന്റെ പ്രധാന ആകര്‍ഷണമായ ഗ്ലോബല്‍ വില്ലേജ് കാണിക്കാനായി എല്ലാത്തിനേയും വണ്ടിയില്‍ കയറ്റി അവിടെ കൊണ്ടൂചെന്ന് കുടഞിറക്കി.മലവെള്ള പാച്ചിലില്‍ പൊങ്ങിക്കിടക്കുന്ന സാധങ്ങള്‍ ഒഴുകി നീങ്ങുന്നതുപോലെ ജനങ്ങൾ നീങ്ങി നീങ്ങി വില്ലേജിനകത്ത് കയറിക്കൊണ്ടിരിക്കുന്നു. അകത്ത് കയറിയ ഇവര്‍ അവിടെ കളിക്കാന്‍ വെച്ചിട്ടുള്ള ആടുന്നതിലും പൊങ്ങുന്നതിലും കറങ്ങുന്നതിലും ഒന്നുപോലും വിടാതെ കയറിയിറങ്ങി. എന്റെ പെഴ്സില്‍ നിന്നും കാശും ഇറങ്ങിത്തുടങ്ങി. കെ എഫ് സിയുടെ കട കണ്ടപ്പോള്‍ അത് തിന്നണമെന്ന് അവര്‍ക്ക് ആഗ്രഹം. രണ്ട് ബക്കറ്റ് കെ എഫ് സി വാങ്ങിയപ്പോള്‍ അത് തികയില്ലെന്ന് ഭാര്യ. അങ്ങിനെ മൂന്നെണ്ണം വാങ്ങി. കവലയിലുള്ള കെ എസ് ഈ ബിയുടെ ട്രാന്‍സ്ഫോര്‍മറില്‍ വന്നിരുന്ന കാക്കയുടെ അവസ്ഥയായിരുന്നു ആ കെ എഫ് സിക്ക്. നിമിഷങ്ങള്‍ക്കകം കരിഞ എല്ലുകള്‍ മാത്രമായി അവ അവശേഷിച്ചു.

സന്ദര്‍ശകര്‍ക്ക് കയറാനായി അവിടെ നിര്‍ത്തിയിരുന്ന ഒട്ടകത്തിനെ കണ്ടപ്പോള്‍ അളിയന്റളിയന് അതിന്റെ പുറത്ത് കയറണമെന്ന് ഒരു പൂതി. ഒപ്പം മറ്റുള്ളവര്‍ക്കും. ഞാന്‍ കാശ് കൊടുത്തു. ആദ്യം അളിയന്റളിയന്‍ തന്നെ കയറിയിരുന്ന് യാത്ര തുടങി. അഞ്ച് ചുവട് വെച്ചുകഴിഞ്ഞ്, കഴിഞ് ആ ഒട്ടകം അവനെ കുടഞ് താഴെയിട്ട് അതിന്റെ കാല് കൊണ്ട് അവന്റെ നെഞ്ചുംകൂട് നോക്കി ഒറ്റ ചവിട്ട്. വലിയവായിലേ നിലവിളിച്ചുകൊണ്ട് അളിയന്റളിയന്‍ സ്പ്രിംഗ് ചാടുന്നത് പോലെ ചാടി എഴുന്നേറ്റു. ഗ്ലോബല്‍ വില്ലേജില്‍ മുട്ടന്‍ കൊമ്പനാനയെ ഇതുപോലെ ആള്‍ക്കാര്‍ക്ക് കയറാന്‍  നിര്‍ത്താത്തതില്‍, ദുബായ് ഷൈക്കിനോടും സംഘാടകരോടുമുള്ള എന്റെ പ്രതിഷേധം ഞാന്‍ ഉള്ളാലെ അറിയിച്ചു.അളിയന്റളിയന്റെ നെഞ്ചും കൂട് കലങ്ങിയത് കണ്ടപ്പോള്‍, മറ്റുള്ളവര്‍ ഒട്ടകപ്പുറത്ത് കേറണമെന്നുള്ള ആഗ്രഹം  ഉപേക്ഷിച്ചു. നന്ദിപൂര്‍വ്വം ഞാന്‍ ആ ഒട്ടകെത്തെ ഒന്ന് നോക്കി.

അവിടെ നിന്നും വേണുന്നതും വേണ്ടാത്തതുമൊക്കെ വാങ്ങി പുറത്തിറങുംബോള്‍, ദിവസവും ഒരു മില്യണ്‍ ദിര്‍ഹവും ഒരു ലക്സസ് കാറും സമ്മാനമായി കൊടുക്കുന്ന ലെക്സസ് റാഫിള്‍ റ്റിക്കറ്റ് കൊടുക്കുന്ന കൌണ്ടര്‍ കണ്ടു. ഒരെണ്ണം എടുത്താലോ എന്നോര്‍ത്തു. ഭാര്യയും മറ്റുള്ളവരും പെരുച്ചാഴി പന്തത്തില്‍ നോക്കുന്നത് പോലെ അവിടെ നടക്കുന്ന വെടിക്കെട്ട് നോക്കിക്കൊണ്ട് നില്‍ക്കുന്നു. ഞാന്‍ 200 ദിര്‍ഹം കൊടുത്ത് ഒരു ടിക്കറ്റെടുത്തു. രണ്ട് വയസ്സുള്ള എന്റെ ഇളയ മകള്‍, തെങ്ങില്‍കെട്ടി വെച്ച കോളാംബിയില്‍ നിന്നും വരുന്ന നാദസ്വരത്തിന്റെ ഊത്ത് പോലെ ഉച്ചത്തില്‍ നിര്‍ത്താതെ കരയുന്നതുകൊണ്ട് അവളെ ഞാന്‍ എടുത്തിരിക്കുകയായിരുന്നു. മകളേയും കയ്യില്‍ വെച്ചുകൊണ്ട് കൂപ്പണ്‍ പൂരിപ്പിക്കാന്‍ പറ്റാതെ വിശമിച്ച് നില്‍ക്കുമ്പോൾ അത് കണ്ട്  അളിയന്റളിയന്‍ പെട്ടെന്ന് വന്ന് അത് പൂരിപ്പിച്ച്  പെട്ടിയിലേക്ക് ഇട്ടു.

വീട്ടിലെത്തി ഏതാണ്ട് രാത്രി പന്ത്രണ്ടര മണി ആയപ്പോള്‍ മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചു. എടുത്ത് സംസാരിക്കുംബോള്‍ ഞാന്‍ അളിയന്റളിയനാണോ എന്ന് മറുതലക്കല്‍ നിന്നും ചോദിച്ചു. അല്ല എന്ന് പറഞു. ഫോണ്‍ നമ്പർ ഇത് തന്നെയാണോ എന്ന് ചോദിച്ചു. അതെ എന്ന് മറുപടി പറഞു. എങ്കില്‍ അളിയനളിയന്  ഒരു മില്യണ്‍ ദിര്‍ഹവും ഒരു ലെക്സസ് കാറും അടിച്ചു എന്ന് പറഞു.
അളിയന്റളിയന്‍ കൂപ്പണില്‍ അവന്റെ പേരാണ് എഴുതി ഇട്ടത് എന്നറിഞ ഞാന്‍ ദേഹം തളര്‍ന്ന് വീണു.വിവരമറിഞ് ഓടിയെത്തിയ പടപണ്ടാരങള്‍ പറഞു സാരമില്ല അളിയന്റളിയന്‍ അത് വാങ്ങി എനിക്ക് തന്നെ തരുമെന്ന്!!!

രാവിലേ എഴുന്നേറ്റ് നോക്കുംബോള്‍ അളിയന്റളിയനെ കാണുന്നില്ല. മറ്റുള്ളവരും പോകാന്‍ തയ്യാറെടുക്കുന്നു. കൂപ്പണ്‍ പൂരിപ്പിച്ച് ഇടുന്ന സമയത്ത്, തിരക്കിനിടയില്‍ അതിന്റെ പകുതി ഭാഗം അളിയന്റളിയന്റെ കയ്യില്‍ നിന്നും ഞാന്‍ വാങ്ങാൻ മറന്നുപോയിരുന്നു. അളിയന്റളിയന്റെ പോക്കും കാര്യങളുടെ പോക്കും മറ്റുള്ളവരുടെ പോക്കും എങ്ങോട്ടാണെന്നും   ഇനിയൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും, എല്ലാം പോക്കാണെന്നും എനിക്ക് മനസ്സിലായി.എല്ലാവരും പോയി!! ഞാനും ഭാര്യയും മക്കളും  പല സ്ഥലങളിലായി താണ്ടിക്ക് കൈയ്യും കൊടുത്ത് ഇരുന്നു.

മൊബൈലിന്റെ ബെല്ലടി കേട്ട് എടുത്തപ്പോള്‍ മറുതലക്കല്‍ പോലീസ്. അവര്‍ക്ക് ഞാന്‍ എവിടെയുണ്ടെന്ന് അറിയണം.  വീട്ടിലുണ്ടെന്ന് പറഞു. വഴി ചോദിച്ചു. അതും പറഞുകൊടുത്തു. വിവരമറിഞപ്പോള്‍ ഭാര്യ പറഞു “അളിയന്റളിയന്‍ സമ്മാനം വാങ്ങാൻ പോയപ്പോള്‍ പിടിച്ച് കാണും. നിങ്ങളെ വിളിച്ച് വിവരങള്‍ അന്വേഷിച്ച് കേസാക്കി അവനെ തട്ടി അകത്തിട്ടിട്ട്. സമ്മാനം നിങ്ങള്‍ക്ക് തരാന്‍ വേണ്ടി ആയിരിക്കും” അതെ അവള്‍ പറയുന്നത് ശരിയായിരിക്കും അല്ലെങ്കില്‍ എന്നെ എന്തിനാ രാവിലേ പോലീസ് അനേഷിക്കുന്നത്.

സിനിമാ നടി നമിത ജൂവലറി ഉത്ഘാടനത്തിന് വരുന്നതറിഞ്, ഞരമ്പിന് കിരുകിരിപ്പുള്ളവന്മാര്‍ നമിതയേയും കാത്ത് നില്‍ക്കുന്നതുപോലെ ഞങ്ങൾ പോലീസിന്റെ വരവും കാത്തിരുന്നു.കോളിംങ് ബെല്‍ കേട്ട് വാതില്‍ തുറന്നു. രണ്ട് പോലീസും രണ്ട് സി ഐ ഡിയും രണ്ട് വിലങ്ങും നാല് തോക്കും അകത്തേക്ക് വന്നു.ബാങ്കില്‍ ജോലി ചെയ്യുന്ന ഒരു അറബി പെണ്ണിനെ നിരന്തരമായി ഫോണില്‍ വിളിച്ച് ഞാന്‍ ശല്യം ചെയ്തതിനും പോക്രിത്തരങള്‍ പറഞതിനും ആ സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എന്നെ പൊക്കികൊണ്ടുപോയി അറേബ്യന്‍ കാരാഗ്രഹത്തിന്റെ ചുവരുകളിലെ കൊത്തുപണികള്‍ കാണിച്ച് തരുവാന്‍ വന്നതായിരുന്നു അവര്‍.എന്റെ മൊബൈല്‍ നംബര്‍ ആ സ്ത്രീയുടെ കയ്യില്‍ തെളിവായി ഉണ്ടത്രേ.  ക്രെഡിറ്റ് കാര്‍ഡിനായി എന്നെ വിളിച്ച പെണ്ണായിരുന്നു പരാതിക്കാരി. അളിയന്റളിയന്റെ എപ്പോഴുമുള്ള ഫോണ്‍ വിളിയുടെ ഉള്‍വിളി എന്തായിരുന്നുവെന്ന് എനിക്ക് മനസ്സിലായി.

എന്റോസള്‍ഫാന്‍ കെടുതിക്ക് ചികിത്സിപ്പിച്ച് കൊണ്ടിരുന്നവനെ പിടിച്ച് ന്യൂക്ലിയാര്‍ പവര്‍ പ്ലാന്റിന്റെ ചോര്‍ച്ച അടക്കാന്‍ കൊണ്ടുപോയ എടവാടായി എന്റേത്......!!!!

“മൂന്ന് കുട്ടികളായിട്ടും ഇതിയാന് എന്തിന്റെ കേടാ ദൈവമേ.........!!!”
എന്നുള്ള ഭാര്യയുടെ നിലവിളിയും ജാസിഗിഫ്റ്റിന്റെ ജാസ് ബീറ്റിനെ അനുസ്മരിപ്പിക്കുന്ന അവളുടെ നെഞ്ചിലിടിയും,സി ഐ ഡികള്‍ എന്റെ പിടലിക്ക് തള്ളി ലിഫ്റ്റിനകത്തേക്ക് കയറ്റുംബോള്‍ എനിക്ക്  വ്യക്തമായി കേള്‍ക്കാ‍മായിരുന്നു ......!!!!



ഭായി

-------------------------------------------
കോപ്പി റൈറ്റ് എനിക്കുളളതും  റീട് നിങള്‍ക്കുള്ളതും!!


Wednesday, October 6, 2010

മാൻ സുലൈമാൻ

                                                                മാൻ സുലൈമാൻ
സുലൈമാൻ തന്റെ തൊഴിൽ ജീവിതം ആരംഭിക്കുന്നത് നാട്ടിൽ   ലൈൻ മാൻ ആയിട്ടായിരുന്നു. പിന്നെ പോസ്റ്റ് മാൻ ആയി ജോലികിട്ടി. മാൻ എന്ന വാക്ക്  സുലൈമാന്റെ  കൂടപ്പിറപ്പായിരുന്നു.സുലൈമാന്റെ വാപ്പ അബ്ദുറഹ്മാൻ ആൻഡമാൻ ദ്വീപ് കാരനാണ്.ഉമ്മ കിളിമാനൂര്കാരി റഹുമാനിയ.

സുലൈമാന് നാട്ടിൽ മാന്യമായ ശംബളം കിട്ടാത്തതിനാൽ ഒമാനിലേക്ക് വിമാനം കയറി. അവിടെ മാന എന്ന സ്ഥലത്ത് ഷറക്കത്തുൽ സൽമാൻ വൽ അമാൻ എന്ന ഒരു കംബനിയിൽ  വയർമാനായി  ജോലികിട്ടി. ഒരു  വർഷം  കഴിഞ്  സുലൈമാൻ ഫോർമാനായി മാറി. അവിടെ സുലൈമാൻ ഫോർമാന്റെ ജോലി ചെയ്തുകൊണ്ടിരിക്കുംബോഴാണ്, നമിതക്ക് ഉർവ്വശി അവാർഡ് കിട്ടിയാലെന്ന പോലെ അപ്രതീക്ഷിതമാ‍യി സാംബത്തിക മാന്ദ്യം കടന്ന് വരുന്നത്.

ഭർത്താവിന്   കള്ള്കുടിക്ക് നിയന്ത്രണം  ഏർപ്പെടുത്തിയിരിക്കുന്ന  ഭാര്യയുടെ കസ്റ്റഡിയിൽ ഇരിക്കുന്ന  കുപ്പിയിൽ നിന്നും ഇടക്കിടക്ക് കള്ള് കാണാതാകുന്നത് പോലെ ടെർമിനേഷൻ ലെറ്റർ കിട്ടി കംബനിയിൽ നിന്നും ജോലിക്കാരെ കാണാതാകാൻ തുടങി.എല്ലാവരുടേയും നെഞ്ച് മിനിട്ടിൽ പത്ത് പതിനഞ്ച് ഇടി കൂ‍ടുതൽ ഇടിക്കാ‍ൻ തുടങി.സുലൈമാനെ കംബനിയിൽ നിന്നും പറഞ് വിട്ടാൽ കംബനി മൊത്തത്തിൽ തകരുമെന്ന് ഭയങ്കര വിശ്വാസം സുലൈമാനുള്ളതിനാൽ സുലൈമാന്റെ നെഞ്ച്, ദിവസവും കള്ളുംകുടിച്ചിട്ട് വരുന്ന ബാഹുലേയൻ ,ലളിതേച്ചിയെ ഇടിക്കുന്നത് പോലെ കൃത്യമായി തന്നെ ഇടിച്ച് കൊണ്ടിരുന്നു. എന്നാൽ കംബനിക്ക് അറിയില്ലല്ലോ തന്നെ പറഞുവിട്ടാൽ കംബനി പൂട്ടി പോകുമന്ന്! ഇത് ആലോചിച്ചപ്പോൾ സുലൈമാന്റെ നെഞ്ച്, കൂടുതൽ കാശും അധികമാ‍യി അഞ്ച് കുപ്പി കള്ളും കിട്ടിയ കൊട്ടേഷൻ പാർട്ടികൾ ഇടിക്കുന്നതുപോലെ സുലൈമാന് താങാൻ പറ്റാത്ത ഇടി ഇടിയ്ക്കാൻ തുടങി.

അന്തംവിട്ട ആത്മവിശ്വാസത്തിന് ഉടമയാണ് സുലൈമാൻ  ഒരുപക്ഷേ ആത്മാക്കൾക്ക് പോലും ഇത്ര ആത്മ വിശ്വാസം കാണില്ലായിരിക്കും.എന്തും സാധിച്ചുകളയാം എന്നുള്ള ഭീകര വിശ്വാസം. ഈ വിശ്വാസം കൈ മുതലായുള്ള സുലൈമാൻ ഈ മുതലുംകൊണ്ട് തന്റെ ജോലി ഉറപ്പിക്കാൻ നേരേ പ്രൊജക്റ്റ് മനേജരെ തന്നെ പോയി കണ്ടു. സുലൈമാനെ കണ്ടയുടൻ തന്നെ സഊദി അറേബ്യക്കാ‍രനായ പ്രൊജക്റ്റ് മാനേജർ “ ഹു...ആ‍ർ യു..??!!?? എന്നൊരു ചോദ്യം.

എന്ത്!! തന്നെ അറിയാത്ത ഒരു മാ‍നേജരോ ഈ കംബനിയിൽ?!! അല്പം നിവർന്ന് നിന്നുകൊണ്ട്  സുലൈമാൻ പറഞു “ ഐ ആം ദി സുലൈമാൻ  ഫോർമാൻ ഒഫ് ദി യൂവർ കംബനി...”

“വാട്ട്?? വാട്ട് ഡു യു വാണ്ട്...?” മനേജരുടെ അടുത്ത ചോദ്യം.

സുലൈമാന് സന്തോഷമായി മാനേജർ തന്റെ ലൈനിലേക്ക് വന്ന് കഴിഞു.കൂടുതൽ സംസാരിക്കുന്നതിലൂടെ തന്റെ ഇംഗ്ലീഷ് പാണ്ഡിത്യവും കൂടി മാനേജർക്ക് ബോദ്ധ്യപ്പെടുത്തി കൊടുക്കാം എന്ന ആത്മവിശ്വാസത്തിൽ  പഞിച്ചാക്കിന് മുകളിൽ  ആട്ടുകല്ല് കയറ്റി വെച്ചതു പോലെ  കുഷൻ സോഫയിലേക്ക് ഇരുന്നുകൊണ്ട്  സുലൈമാൻ ആരംഭിച്ചു,
“ സാ..ർ ആക്ചുലീ ഐ ആം ദി അണ്ടർ സ്റ്റാന്റ് ഒമാൻ നോ മണി. സോ നോ മണീ നോ വർക്ക് ഒഫ് ദി കംബനി.  ബൈ ദ ബൈ  യു നോ ഐ ആം നോട്ടൊള്ളി ഒൺ മാൻ. ഐ ആം..ഫോർമാൻ. പ്ലീസ്സ് സാർ, യു ആർ ദി കണ്ടിന്യൂ  ഐ ആം...”

പ്രോജക്റ്റ് മാനേജർ “ഹേയ് മാൻ വാട്ട് ആർ യു റ്റോക്കിംഗ്...?!!”

ഇംഗ്ലീഷ് പോലും മനസ്സിലാക്കാൻ പറ്റാത്ത ഈ മരുഭൂമി മാക്കാനെയൊക്കെ ആരാടേയ് പിടിച്ച് ഇത്രയും വലിയ പദവിയിലൊക്കെ ഇരുത്തിയത് എന്നാലോചിച്ചുപോയി സുലൈമാൻ.

മാനേജർക്ക് ചായയും കൊണ്ട് വന്ന ഓഫീസ് ബോയിയോട് സുലൈമാന്റെ പ്രശ്നം പഠിച്ച് റിപ്പോർട്ട് ചെയ്യാൻ മാനേജർ പറഞു.“ ഒമാനിലും  സാംബത്തിക മാന്ദ്യമാ‍ണെന്നറിയാം എല്ല്ലാ കംബനികളേയും പോലെ ഇവിടെയും പണി കുറവാണെങ്കിലും നാലാളിന്റെ പണി ഒറ്റക്ക് ചെയ്യുന്ന ഫോർമാനായത് കൊണ്ട് തന്നെ പറഞ് വിടരുത്” ഇത് സുലൈമാൻ മലയാളത്തിൽ ബോയിക്ക് പറഞ് കൊടുത്തു. ബോ‍യി അത് അലംബ് ഇംഗ്ലീഷിൽ മാനേജർക്ക് പറഞ് മനസ്സിലാക്കി കൊടുത്തു.

മാനേജർ സുലൈമാനോട് “ യു ഡോണ്ട് വെറി, യു വിൽ ബീ ദ ലാസ്റ്റ് മാൻ റ്റു ബീ ടെർമിനേറ്റഡ് ഫ്രം ദിസ് കംബനി....”

ബോയി സലൈമാന്റെ  നേരേ “അണ്ണാ അണ്ണൻ പ്യാടിക്കണ്ട അണ്ണനെയായിരിക്കും അവസാനം പറഞ് വിടുന്നതെന്ന്. സമാധാനങള് ആയല്ല്..ഇനി പോയി ചായകള് കുടിക്കീം”

ബോയിയെ നോക്കി സുലൈമാൻ പതുക്കെ പറഞു “അനിയാ‍ ഹമ്മറിന്റെ ബാക്കിൽ ടെർസൽ കൊണ്ടുവന്ന് ലൈറ്റടിക്കല്ലേ......”

ഭീകരമായ ആത്മവിശ്വാസത്തോടെ സുലൈമാൻ അടുത്ത ദിവസം പണിക്ക് വന്നപ്പോൾ ടെർമിനേഷൻ നോട്ടീസ് കിട്ടി.'ങേ ഇതെന്തോന്ന് എല്ലാവരെയും പറഞ് വിട്ട് കംബനി പൂട്ടിയാ...'നോക്കിയപ്പോൾ മറ്റുള്ളവരൊക്കെ ജോലി ചെയ്യുന്നു. മാനേജരെ കണ്ട് വിവരം തിരക്കാനായി മുറിയിൽ കയറിയ സുലൈമാൻ  “ഇവനെയൊക്കെ  ആരാടേ ഇംഗ്ലീഷ് പഠിപ്പിച്ചത്” എന്ന് പുലംബിക്കൊണ്ട് വെളിയിൽ വന്ന്  ഓഫീസ് ബോയിയേയും കൂട്ടി വീണ്ടും അകത്ത് പോയി ചോദിച്ചു, “തന്നെയായിരിക്കും അവസാനം  പറഞുവിടുന്നതെന്ന് പറഞിട്ട് ഇത് എവിടുത്തെ ഇടപാടാണെന്ന്’’
മാനേജർ വകയായി ഓഫീസ് ബോയി. “ശരിയാണ് നീ തന്നെയാണ് ലാസ്റ്റ് ഇനി ആരെയും ഇവിടെ നിന്നും ഞാൻ പറഞ് വിടില്ല...’’സഊദിക്കാരൻ തന്നെ ഊതിയതായിരുന്നു എന്ന് സുലൈമാന് മനസ്സിലായി.
പരാതി പറയാനായി തന്റെ സെക്ഷൻ മാനേജരുടെ അടുത്ത്  പോയി. അപ്പോഴാണ് അറിയുന്നത് തന്നെ ജോലിക്ക് വെച്ചതിന് അയാളെയും പറഞ് വിട്ടെന്നും, അയാൾ തന്നെ അന്വേഷിച്ച് സൈറ്റിൽ പോയിരിക്കുന്നുവെന്നും. ലബനാനിയായ അയാൾ വെറും അലംബനായതിനാൽ സുലൈമാൻ വേഗം അവിടുന്ന് സ്ഥലം വിട്ടു.

കാലിഫോർണിയായിൽ സുഖമായി കഴിഞിരുന്നവൻ വെറുതേ ഒരു സുപ്രഭാതത്തിൽ വിമാനത്തിൽ കയറി തിരുവനന്തപുരത്തിറങി, അവിടെ നിന്നും വോൾവോ ബസ്സിൽ കയറി മലപ്പുറത്ത് പോയി വിഷക്കള്ള് വാങി കുടിച്ച് മരിച്ചുപോയി എന്ന് പറഞ ഇടപാടായി സുലൈമാന്റേത്.

പല കംബനികളിലേക്കും സുലൈമാൻ സി വി അയച്ചു. മെക്കാനിക്കൽ എഞ്ചിനീയർ മുതൽ ഇറച്ചിവെട്ടുകാരന്റെ വരെ ഒഴിവുകളിലേക്ക് അയക്കാൻ പറ്റിയ സി വി യും അതിന് പറ്റിയ സർട്ടിഫിക്കറ്റുകളും സുലൈമാന് സ്വന്തമായുണ്ട്. പക്ഷെ , നാട്ടിൻ പുറത്തെ സർക്കാർ സ്കൂളിൽ നിന്നും ഏഴാം ക്ലാസ് തോറ്റവൻ NASA യിൽ ജോലിക്ക്  അപേക്ഷിച്ചിട്ട് കാത്തിരിക്കുന്നവന്റെ അവസ്ഥയായി.  മാന്ദ്യം കാരണം ആരും വിളിക്കുന്നില്ല.

സുലൈമാന്റെ സുഹൃത്തായ അശോകൻ, തന്റെ നാട്ടുകാരനായ  സണ്ണിച്ചായന്റെ വീഡിയോ ലൈബ്രറിയിൽ സെയിത്സ്മാ‍നായി ഒരു വേക്കൻസിയുണ്ടെന്ന് സുലൈമാനെ അറിയിച്ചു.വീഡിയോ ലൈബ്രറിയിലെ ജോലി എന്ന് കേട്ടപ്പോൾ  ആദ്യം സുലൈമാന്റെ മുഖം മട്ടൻ വറട്ടിയത് വേണോ എന്ന് കേട്ട പട്ടരുടെ മുഖം പോലെയായി.

ജീവിതം വഴിമുട്ടിയും തട്ടിയുമൊക്കെ നിൽക്കുന്നതുകൊണ്ട് സെയിത്സ്മാനിലെ ആ ഒരു മാനിനെ ഓർത്ത് , കേരളാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുമുള്ള  വീഡിയോ എഡിറ്റിംഗ് കോഴ്സിന്റെ ഒർജിനലിനെ വെല്ലുന്ന ഡിപ്ലോമാ സർട്ട്ഫിക്കറ്റും ഫിലിം എഡിറ്റർ കെ.ശങ്കുണ്ണി നൽകിയതായിട്ടുള്ള എക്സ്പീരിയൻസ് സർട്ട്ഫിക്കറ്റുമായി  സുലൈമാൻ സണ്ണിച്ചായനെ ചെന്ന് കണ്ടു. ഈ ഏടാകൂടങളൊക്കെ സണ്ണിച്ചായൻ വാങി ചുരുട്ടിക്കൂട്ടി തിരികെ കൊടുത്തിട്ട് ‘കസ്റ്റമേഴ്സ് വരുംബോൾ എഡിറ്റിംഗ് ഒന്നും നടത്തണ്ട സീ ഡി എടുത്ത് കൊടുത്താൽ മതി‘ എന്ന് പറഞു.

സുലൈമാൻ സെയിത്സ്മാന്റെ പണി തുടങി. ഒരാഴ്ച കഴിഞ് ഒരു ഒമാനി അറബി ഒരു സിഡിയുമായി കടയിൽ വന്നു. സീ ഡി സുലൈമാനെ ഏൽ‌പ്പിച്ചിട്ട് സുലൈമാനോട് അറബിയിൽ തന്റെ ആവശ്യം പറയാൻ തുടങി. ബാൻ കി മൂണിന്റെ പ്രസംഗം കേട്ട് ചെത്ത്കാരൻ സുശീലൻ നിൽക്കുന്നതു പോലെ സുലൈമാൻ നിന്നു.അവസാനം അറിയാവുന്ന ഹിന്ദിയിൽ അറബി, സുലൈമാനോട് കാര്യങൾ പറഞു. ഹിന്ദിയിൽ കാര്യങൾ കേട്ട് കഴിഞ് സുലൈമാൻ പറഞു.“ഇത് ആദ്യമേ അങ് പറഞാൽ പോരേ മുനുഷ്യനെ പേടിപ്പിക്കുന്നതെന്തിന്. ഓ കെ എല്ലാം ശരിയാക്കി തരാം” എന്നുപറഞു.

പിറ്റേന്ന് ഒമാനി വന്ന് സീഡികളെല്ലാം കൊണ്ടുപോയി.ഒരു മണിക്കൂർ കഴിഞ് ആദ്യത്തെ ഒമാനിയും പിന്നെ വേറൊരു ഒമാനിയും കൂട്ടി കടയുടെ വാതിലൊക്കെ ചവിട്ടി പൊളിച്ച് അകത്ത് കടന്ന് വന്ന് കൊണ്ടുപോയ സീഡികളൊക്കെ വലിച്ചെറിഞ് അറബിയിൽ ചീത്തവിളിക്കാൻ തുടങി. അതു കഴിഞ് അറബിയിൽ അടിക്കാനായി സുലൈമാനെ പിടിക്കാൻ നോക്കി.സുലൈമാനും ഒമാനിക്കുമിടയിൽ നെഞ്ചൊപ്പം പൊക്കത്തിൽ പലകകൊണ്ട് ഒരു മറയുണ്ടായിരുന്നതിനാൽ സുലൈമാനെ പെട്ടെന്ന് പിടിച്ച് തന്റെ ഭാവനയനുസരിച്ച് അടിക്കാൻ ഒമാനിക്ക് കഴിഞില്ല.സുലൈമാന് എന്താണ് കാര്യമെന്ന് മനസ്സിലായതുമില്ല.ഭാഗ്യത്തിന് അപ്പോൾ തന്നെ സണ്ണിച്ചായൻ അവിടെ വന്നു. സണ്ണിച്ചായൻ നോക്കുംബോൾ ഒമാനി, പൊരിച്ച മീനും പച്ച ഇറച്ചിയും ഒരുമിച്ച് കടിച്ചുവലിക്കുന്ന പൂച്ചയെ കണ്ട കെട്ടിയിട്ട പട്ടിയെപ്പോലെ അലറിവിളിച്ച് സുലൈമാന്റെ നേരേ ചാടുകയും കടയിലെ സാധനങൾ തല്ലിപ്പൊളിക്കുകയുമാണ്. സണ്ണിച്ചായനോട് ഒമാനി കാര്യങൾ പറഞു.

ഒമാനി സ്വകാര്യ സംബത്ത് പോലെ കരുതിയിരുന്ന തന്റെ കല്യാണ സീഡി, എങാനും നഷ്ടപ്പെട്ടുപോയാലോ എന്നുകരുതി അതിന്റെ രണ്ട് കോപ്പിയെടുക്കാനായി കൊടുത്തപ്പോൾ അതിന്റെ ഒർജിനലിൽ നിക്കാഹ് എന്ന ഹിന്ദി സിനിമ പകർത്തുകയും കൂടാതെ നിക്കാഹ് സിനിമയുടെ വേറൊരു കോപ്പി സീഡി ഒപ്പം കൊടുക്കുകയും ചെയ്തെന്നും.അങിനെ ആകെയുണ്ടായിരുന്ന അയാളുടെ നിക്കാഹിന്റെ സീഡി ഒരു ചലചിത്ര കാവ്യമാക്കി കയ്യിൽ കൊടുത്ത സുലൈമാനെ ഒമാനി മയ്യത്താക്കുമെന്ന് ഉറപ്പിച്ച് വന്നതാണെന്ന്.

സുലൈമാനോട് സണ്ണിച്ചായൻ സംഭവം ചോദിച്ചപ്പോൾ, “ഒമാനി സീഡിയും തന്നിട്ട് ഹിന്ദിയിൽ നിക്കാഹ്.... ദോ.. കോപ്പി എന്ന് പറഞു പറഞതുപോലെ തന്നെ രാജ് ബാബ്ബറിന്റേയും സൽമാ അയേക്കിന്റേയും നിക്കാഹ് സിനിമ തന്നെയാണ് അച്ചായാ ഞാൻ കോപ്പി ചെയ്തത്. സിനിമ അതല്ലാന്ന് ഇവൻ പറയുകയാണെങ്കിൽ അത് പടച്ചോനാ‍ണ പച്ച കള്ളമാണ്. ആ  സീ ഡി ഞാൻ ഇട്ട് കാണിച്ചുകൊടുക്കം. എവന് പ്രാന്താണ്!!!” ഇത്രയും പറഞ് തറയിൽ കിടന്ന സീഡി എടുത്ത് സെറ്റിലിട്ടു. റ്റിവിയിൽ വീണ്ടും രാജ്ബബ്ബറിനെ കണ്ട ഒമാനി ഗബ്ബർസിംഗായി മാറി, എനിക്കിപ്പം എന്റെ കല്യാണ സീഡി വേണമെന്നും, ഇല്ലെങ്കിൽ ഇവനേയും കൊന്ന് ഇതൊക്കെ തല്ലി പൊളിക്കുമെന്നും  പറഞ് അലറി കിടുക്കിക്കൊണ്ട് സുലൈമാന്റെ നേരെ ചാടി.

സംഭവം സീരിയസ്സാണെന്ന് സണ്ണിച്ചായന് മനസ്സിലായി.പ്രശ്നം ഒതുക്കിയില്ലെങ്കിൽ സുലൈമാനെ ഇയാൾ അടിച്ച് ശരിയാക്കും ഒപ്പം തന്റെ സ്ഥാപനവും ശരിയാക്കും.സുലൈമാൻ അച്ചായന് ഒരു വിശയമേ അല്ലായിരുന്നു.പക്ഷേ തന്റെ കടയും മുതലും വിശയം മാത്രമല്ല പരീക്ഷയും റിസൽറ്റുമൊക്കെയാണ്. അതിനാൽ എത്രയും പെട്ടെന്ന് പ്രശ്നം അവസാനിപ്പിക്കാൻ ഒരു ഒത്തുതീർപ്പെന്ന നിലയിൽ സണ്ണിച്ചായൻ മേശപ്പുറത്ത് കൈവലിച്ചടിച്ചുകൊണ്ട് പറഞു. “നിറ്ത്ത്!!!” മൊത്തം സൈലന്റ്!!! സണ്ണിച്ചായൻ കഴുത്തിൽ കിടന്ന പതിനൊന്നര പവന്റെ സ്വർണ്ണമാലയിൽ കഴിത്തിന്റവിടുന്ന് താഴോട്ട് വിരലോടിച്ച് കൈയിലെ സ്വർണ്ണ ബ്രെയിസിലറ്റൊന്ന് കറക്കി പറഞു. “നഷ്ടപെട്ടത് നഷ്ടപെട്ടു..അതിനി ഒന്നും ചെയ്യാൻ പറ്റില്ല. പരിഹാരമെന്ന നിലയിൽ നിങൾ പോയി വേറേ ഒരു കല്യാണം കഴിച്ച് അത് സീഡിയിൽ ആക്കി കൊണ്ടുവാ... അത് ഞാൻ എന്റെ ഉത്തരവാദിത്വത്തിൽ ഞാൻ തന്നെ കോപ്പിയെടുത്ത് തരാം.. പത്ത് പൈസ പോലും തരണ്ട”!!! (സംഭാഷണം മൊത്തം അറബിയിലാണ്).

ഇത്രയും പറഞുതീർന്നതും ചാരി വെച്ചിരുന്ന മൂന്ന് എം എം കനമുള്ള പ്ലൈ വുഡിൽ ക്രികറ്റ് ബാറ്റെടുത്ത് ആഞടിച്ചതുപോലൊരു ശബ്ദം കേട്ടു. അതിന് അകംബടിയായി തോട്ടുവക്കിൽ നിന്ന തെങിൽ നിന്നും ഒരു കുല തേങ വെള്ളത്തിൽ വീണതുപോലെ മറ്റൊരു ശബ്ദവും. ആദ്യത്തെ ശബ്ദം ഒമാനിയുടെ കൂടെ വന്ന് അതുവരെ മിണ്ടാതെ നിന്ന തടിമിടുക്കൻ മറ്റേ ഒമാനി സണ്ണിച്ചായന്റെ മുതുകിന് കൊടുത്ത ഇടിയുടെ ശബ്ദമായിരുന്നു. രണ്ടാമത്തെ ശബ്ദം ഇടികൊണ്ട  സണ്ണിച്ചായൻ താഴെ വീണതായിരുന്നു.

രണ്ടാമത്തെ ഒമാനി സീഡി കൊണ്ടുവന്ന ഒമാനിയുടെ അളിയനായിരുന്നു.!!! ഭാര്യയുടെ സഹോദരൻ.

ഈ ഒരു ഇടവേള കിട്ടിയപ്പോൾ, സുലൈമാൻ ജീവനുംകൊണ്ട് ഓടി. ഓട്ടത്തിനിടയിൽ ഫുട്പാത്തിൽ വെച്ച് ഒരാളുമായി കൂട്ടിയിടിച്ച് തറയിൽ വീണു.എഴുന്നേറ്റ് നോക്കുംബോൾ, സുലൈമാൻ കാരണം ജോലിയിൽ നിന്നും പിരിച്ചുവിട്ട് ഇപ്പോൾ ജോലിക്ക് വേണ്ടി അലഞ് നടക്കുന്ന ആ അലംബൻ ലബനാനിയായിരുന്നു അത്.  കടുവയുടെ മുന്നിൽ നിന്നും രക്ഷപ്പെട്ട് പുള്ളിപ്പുലിയുടെ മുന്നിൻ ചെന്ന് ചാടിയ പേടമാൻ പോലെയായി  സുലൈമാൻ!!!


ഭായി

-------------------------------------------
കോപ്പി റൈറ്റ് എനിക്കുളളതും  റീട് നിങള്‍ക്കുള്ളതും!!
ചിത്രം:കഴിവുള്ള വേറേ ആരോ വരച്ചത്.


Sunday, June 20, 2010

മായിൻ കുട്ടിയും കഞ്ചാവും ജോയി അച്ചനും!



മായിൻ കുട്ടിയും കഞ്ചാവും ജോയി അച്ചനും!

മായിൻകുട്ടിക്ക് കഞ്ചാവിനോടാണോ അതോ കഞ്ചാവിന് മായിൻകുട്ടിയോടാണോ ഇഷ്ടം എന്നുചോദിച്ചാൽ,തല പുകഞുപോകും. കാരണം, പൊതിഞ് വെച്ച കഞ്ചാവ് മായിൻകുട്ടിയുടെ ഇടുപ്പിൽ നിന്നും താഴെ ഒട്ട് ഇറങുകയുമില്ല മായിൻകുട്ടിയാണെങ്കിൽ നീറിപുകയുന്ന കഞ്ചാവിനെ  ഒട്ട് കയ്യിൽ നിന്നും താഴെ വെക്കുകയുമില്ല.

കഞ്ചാവിനെ കുറിച്ച് കേട്ടറിഞ കാലം മുതൽ, മായം കലരാത്ത കഞ്ചാവ് വാങി വലിക്കണമെന്നുള്ള ആഗ്രഹം ഉള്ളിലൊതുക്കി നടക്കുകയായിരുന്നു മായിൻകുട്ടി.അങിനെ ഒരു ദിവസം അതിരാവിലെ കുളിച്ച് കുട്ടപ്പനായി കട്ടൻ കാപ്പിയും പുട്ടും കഴിച്ച് കട്ടപ്പന ഫാസ്റ്റിൽ കയറി മായിൻകുട്ടി ഇടുക്കിക്ക് പുറപ്പെട്ടു. അവിടെ നിന്നും മുക്കാൽ കിലോ കഞ്ചാവുമായി വന്നു. അന്ന് തുടങിയതാണ് നിന്നും ഇരുന്നും കിടന്നും നടന്നും കഞ്ചാവ് വലി, ഒരേ വലി.
നാട്ടിൻപുറത്തുകാരായ വീട്ടുകാർക്ക് ഇതൊന്നും അറിയില്ല. അവരൊട്ട് ശ്രദ്ധിക്കുകയുമില്ല!

ഗ്രാമത്തിലെ പള്ളിയിൽ പുതുതായി വന്ന അച്ചനാണ് ജോയി അച്ചൻ, ചെറുപ്പക്കാരനായ അച്ചന് ഒരു ചെറിയ ദുശ്ശീലമുണ്ട്. ദിവസവും രാത്രിയിൽ ആഹാരം കഴിച്ച ശേഷം പള്ളി മതിലിനു പുറത്തിറങി വെളിച്ചമില്ലാത്ത സ്ഥലത്തുനിന്ന്  ആരും കാണാതെ ഒരു സിഗരറ്റ് വലിക്കും. ഒരു ദിവസം അങിനെ രാത്രി പുറത്തിറങി പുകവലിക്കാൻ നോക്കുംബോൾ തീപ്പെട്ടി തീർന്നു പോയി. ശ്വാസം  വലിച്ചില്ലെങ്കിലും ജോയി അച്ചന് പ്രശ്നമില്ല പക്ഷേ രാത്രിയിലുള്ള ആ ഒരു  സിഗരറ്റ്  വലിക്കാതിരിക്കാൻ ജോയി അച്ചന് കഴിയില്ല. അച്ചൻ മതിലിന് പുറത്തുള്ള വിജനമായ ഇടവഴിയിലേക്കിറങി വെളിച്ചമില്ലാത്ത ഭാഗത്ത്, മെഡിസ്സിന് പഠിക്കുന്ന കാമുകി  ക്ലാസ്സ് വിട്ട് വരുന്നതും നോക്കി ബീഡി തെറുപ്പുകാരൻ കാമുകൻ കാത്ത് നിൽക്കുന്നതുപോലെ സ്നേഹാദരവുകളോടെ, സിഗററ്റ് വലിച്ചുകൊണ്ട് വരുന്ന എതെങ്കിലും പുകയനേയും കാത്തുനിന്നു. ഇരുട്ടത്തായതിനാൽ, തന്നെ ആരും തിരിച്ചറിയില്ല എന്ന ധൈര്യവും. സമയം രാത്രി  പതിനൊന്ന് മണി.

അകലെ നിന്നും ഒരു വെളിച്ചം ഒപ്പം പുകയും. ഏതൊ പൊഹയൻ വരുകയാണന്ന് മനസ്സിലാക്കിയ ജോയി അച്ചൻ കത്തിക്കാനുള്ള സിഗരറ്റ് എടുത്ത് കുറച്ചും കൂടി ഇരുട്ടത്തേക്ക്  മാറി  തയ്യാറായി നിന്നു. തീക്കനൽ അടുത്തെത്തിയപ്പോൾ അച്ചൻ അറച്ചറച്ച് “ആ തീ ഒന്ന് തരുമോ“ എന്ന് ചോദിച്ചു. തീക്കനലിന്റെ മുതലാളി ചോദിച്ചു “ആരാ”?. ആകെ വിരണ്ട ജോയി അച്ചൻ അച്ചനാണെന്ന് പറഞുപോയി. പൊഹയൻ വലിച്ചുകൊണ്ടിരുന്ന സിഗററ്റ് അച്ചന് കൊടുത്തു. ആ തീ അച്ചന്റെ സിഗററ്റിലേക്ക് അച്ചൻ പെട്ടെന്ന് വെൽഡ് ചെയ്ത് പിടിപ്പിച്ചുകൊണ്ടിരിക്കുംബോൾ അടുത്തചോദ്യം “തൊരപ്പൻ രായൂന്റ അച്ചനാണോടെയ്” ഇത്തരം തീ വാങിപ്പ് പരിപാടിയൊന്നും  വശമില്ലാത്ത അച്ചൻ ചോദ്യവും വെൽഡിംഗുമൊക്കെയായി ആകെ ഇടങേറായി “ ങാ...അതെ..” എന്ന് പറഞ് വെൽഡിംഗ് കഴിഞ് ധൃതിയിൽ സിഗററ്റ് തിരികെ കൊടുത്തു.  പൊഹയൻ പാട്ടും പാടി  നടന്ന് പോയി...

ജോയി അച്ചൻ ആകെ റ്റെൻഷൻ അടിച്ച് ഒരു തെങും കുറ്റിയിലിരുന്നു സിഗററ്റ് ആഞാഞ് വലിക്കാൻ തുടങി. സിഗരറ്റ് പകുതി ആയപ്പോൾ ജോയി അച്ചന് എന്തോ ഒരു വശപിഷക് പോലെ! ജോയി അച്ചന്റെ പിടലിക്കിട്ട് ആരോ ശക്തിയായി ഒന്ന് കൊടുത്തതുപോലെ. തീർന്നില്ല ,അച്ചൻ മുകളിലേക്ക് പൊങിപോകുന്നതായി തോന്നി. കർത്താവ് തന്നെ  മുകളിലേക്ക് എടുക്കുകയാണോ എന്ന് അച്ചൻ ശങ്കിച്ചു. എന്തായാലും പൊങി പോവുകയല്ലേ രണ്ട് വലികൂടി വലിക്കാമന്ന് കരുതി വീണ്ടും വലിച്ചു. പൊക്കിയെടുത്ത അച്ചനെ കർത്താവ് ഉന്നതങളിലെത്തിച്ചിട്ട് പത്തിരുപത്തഞ്ച് പ്രാവശ്യം വട്ടം കറക്കി നേരേ താഴേക്കിട്ടു.

രാത്രി കഞ്ചാവും വലിച്ചുവന്ന മായിൻ കുട്ടിയുടെ കയ്യിൽ നിന്നുമാണ്, എരിയുന്ന കഞ്ചാവ് അച്ചൻ വാങി സ്വന്തം സിഗരറ്റിലേക്ക് പകർന്നത്. കത്തിച്ച് കഴിഞ് പരിഭ്രാന്തനായ ജോയി അച്ചൻ മായിൻ കുട്ടിയുടെ കഞ്ചാവ് സിഗററ്റ് കയ്യിൽ വെക്കുകയും, സ്വന്തം സ്വയംബൻ സിഗററ്റ് മായിങ്കുട്ടിക്ക് തിരികെ കൊടുക്കുകയുമാണ് ചെയ്തത്.

ജോയി അച്ചന് ഭൂമിയും ആകാശവും നക്ഷത്രങളുമെല്ലാം കറങുന്നതായി തോന്നുക മാത്രമല്ല കറങി.  എന്തൊക്കെയോ പുലംബിക്കൊണ്ട്  തെക്കോട്ട് നടക്കാനുള്ള അച്ചൻ വടക്കോട്ട് നടന്നു.വിജനമായ നാട്ടുവഴിയിലെ കലിംഗിൽ പിടിച്ച് ജോയി അച്ചൻ നിന്നു. തൊണ്ടയിലെ വെള്ളം ഒന്നര എച്ച്  പി മോട്ടറിനടിച്ച് പുഞ്ചപ്പാടത്ത് വിട്ടതുപോലെയായി. തൊണ്ട  വരണ്ട അച്ചൻ വെള്ളം വെള്ളം എന്ന് വിളിച്ചു.

പാതിരാത്രി പന്ത്രണ്ട് മണി വരെ ഷാപ്പിലിരുന്ന് കുടിച്ചിട്ട് പിന്നെ വെളുക്കുന്നത് വരെ വീട്ട് വരാന്തയിലിരുന്ന് കുടിക്കാനായി, കയ്യിൽ ഒരു കുപ്പി  ചാരായവുമായി പഞ്ചായത്ത് റോഡീൽ ക്കൂടി വരുന്ന ആട്ടോ റിക്ഷ പോലെ ആടിയുലഞ് വന്ന കുടിയൻ മണിയൻ ഇരുട്ടത്ത് നിന്നും ആരോ വെള്ളത്തിന് വിളിക്കുന്നത് കേട്ട് “ ആഴാടാ...” എന്ന് ചോദിച്ചു. മറുപടിയും കിട്ടി “ അച്ചനാണേയ്..”
ഉള്ള് മുഴുവൻ കത്തിക്കിടക്കുന്ന മണിയന്റെ നെഞ്ച് ഒന്നുംകൂടി കത്തി. നാല് കൊല്ലം മുൻപ്, മരണ സമയത്ത് ഒരു തുള്ളി ചാരായം കിട്ടാതെ സങ്കടത്തോടെ മരിച്ച തന്റെ അഛൻ ഇതാ രാത്രി, തന്റെ മുന്നിൽ വെള്ളം ചോദിക്കുന്നു...ഫിറ്റാണെങ്കിലും മണിയന് സന്തോഷമായി.കാരണം മരിച്ച് നാല് കൊല്ലം കഴിഞാണെങ്കിലും അച്ചന് ഇച്ചിരേ ചാരായം തന്റെ കൈ കൊണ്ട് കൊടുക്കാൻ സാധിക്കുമല്ലോ..! ഇതാ അച്ചാ വെള്ളം എന്ന് പറഞ്, മുട്ടിലിരുന്ന് വാഴകൂംബിന്റെ വാടിയ പോള പോലെ  പിടിച്ചിരുന്ന അച്ചന്റെ കൈകളിലേക്ക് ബഹുമാനത്തോടെ മണിയൻ കുപ്പിയിലുണ്ടായിരുന്ന ചാരായം ഒഴിച്ചുകൊടുത്തു. ഒഴിക്കുന്നതിനിടയിൽ അച്ചൻ ചോദിച്ചു “ ഇത് വെഞ്ചരിച്ച വെള്ളമാണോ....?”  “ങാ...ഞാൻ... ഷാപ്പിലെ ബെഞ്ചിലിരുന്ന് ചരിച്ച് ഇച്ചിരി ഇതേന്ന് കുടിച്ചയിരുന്നു അച്ചോ..” മണിയൻ ഉത്തരവും കൊടുത്തു. കഞ്ചാവടിച്ച് ലക്ക് കെട്ട് തൊണ്ട വരണ്ട ജോയി അച്ചൻ നല്ല മൂത്ത ചാരായം ദാഹം തീരെ വലിച്ച് കുടിച്ചു....മരിച്ച തന്റെ അഛന് തന്റെ കയ് കൊണ്ട് ചാരായം കൊടുക്കാൻ സാധിച്ച നിർവൃതിയോടെ ഇറക്കമിറങി മണിയൻ പോയി..

ഇടി വെട്ടിയവനെ പാംബും കടിച്ച് പിന്നെ പേപ്പട്ടിയും കടിച്ച് അതും പോരാഞ് പാണ്ടി ലോറിയും ഇടിച്ചെന്ന് പറഞ അവസ്ഥയായി ജോയി അച്ചന്റേത്..!! വെളിവില്ലാത്ത അച്ചൻ വെളിച്ചം കണ്ട ഒരിടത്തേക്ക് കാറ്റത്ത് കത്തിച്ചുവെച്ച മെഴുകുതിരി നാളം പോലെ നടന്ന് നീങി.ആ വളിച്ചം അയ്മുട്ടി ഹാജിയുടെ വീട്ടിലെ അടുക്കള ജനലിൽ കൂടി പുറത്തേക്കിറങുന്ന ബൾബിന്റെ വെളിച്ചമായിരുന്നു. വെളിവില്ലാതെ വേച്ച് വേച്ച് അടുക്കള മുറ്റത്തെത്തിയ ജോയി അച്ചൻ തെങിൽ കെട്ടിയിട്ടിരിക്കുന്ന ആട്ടിൻ കുട്ടിയെ കണ്ട്, നേരേ പൊങി ബെതുലഹേമിൽ ഇറങി. പുൽക്കൂട്ടിൽ കിടക്കേണ്ട കുഞാട് തെങിൻ കുഴിയിലോ...? ജോയി അച്ചന്റെ മനസ്സ് മെഴുകുതിരി പോലെ ഉരുകി. അടുക്കളയിൽ പാത്രങൾ വീഴുന്ന ശബ്ദം കേട്ട് ജോയി അച്ചൻ, കുഞാടിന് പുൽക്കൂട് ഒരുക്കുവാൻ പറയാനായി  അടുക്കള വാതിലിലേക്ക് നടന്ന് ലെവലില്ലാതെ വാതിലിൽ തട്ടി വിളിച്ചു.....

"യേശുവേ...യേശുവേ.....” അകത്ത് പാത്രങൾ കഴുകിക്കൊണ്ടിരുന്ന അയ്മുട്ടി ഹാജിയുടെ കെട്ടിയോൾ ഐശു തന്നെയാരോ “ഐശുവേ ഐശുവേ” എന്ന്  വാതിലിൽ തട്ടി  വിളിക്കുകയാണെന്ന് കരുതി, “അരാത്...അരാന്ന്...?!”
പുറത്ത് ജോയി അച്ചൻ സ്വകാര്യമായി “കർത്താവിനെ വിളിച്ചപ്പം മാതാവാണല്ലോ വിളി തന്നത്” പിന്നെ ഉച്ചത്തിൽ ബഹുമാന്റ്തോടെ “ ഇത് കുഞാടാണേയ്.....”
ഐശു “അരാന്ന്...?! “ ജോയി അച്ചൻ “ കഞാടാണേയ്...കുഞാട്...കുഞാട്....”
ഐശു “ ന്റ പടച്ച തംബുരാനേയ് ന്റ കുഞാമ്മദാ..? നാട് വിട്ട് പോയ ന്റ പൊന്നാരിക്കാക്ക കുഞാമ്മദാ..ന്റെ റബ്ബേ..ഈ പായിരാത്രിക്ക്......!!” ഇത്രയും പറഞ് കുഞാമ്മദിനെ കാണാനായി പെട്ടെന്ന് വാതിൽ തുറന്നു. പിപ്പിരിയായി മൊത്തം ഭാരവും വാതിലിൽ ചാരി വെച്ചിരുന്ന ജോയി അച്ചൻ, അകത്തോട്ട് തുറക്കുന്ന വാതിൽ ആയിരുന്നതിനാൽ തുറക്കുന്നതിനിടയിൽ തന്നെ ഐശുവിന്റെ പുറത്തുകൂടി കമിഴ്ന്ന് വീണു ഐശു അടിയിലും ജോയി അച്ചൻ മുകളിലും....

“എന്റെ റബ്ബേ............................!!!!“ എന്ന ഉച്ചത്തിലുള്ള ഐശുവിന്റെ നിലവിളി കേട്ട്, പാതിരാത്രിക്ക് കിരൺ റ്റീവിയിൽ താടിയും തടവി, സത്താറിന്റേയും ശുഭയുടേയും സിനിമ കണ്ട് കൊണ്ടിരുന്ന ഐമുട്ടി ഹാജി പാഞ് വന്ന് നോക്കുംബോൾ അതാ സത്താറും ശുഭയും തന്റെ വീടിന്റെ അടുക്കളയിൽ. അത് കണ്ട് ഐമുട്ടി ഹാജിക്ക് ഭയങ്കര സന്തോഷം തോന്നി...!! പെട്ടെന്നാണ് തലയിൽ വോൾട്ടേജ് വന്നത് അതും 5000 വാട്ട്. ഇത് സത്താറും ശുഭയുമല്ല തന്റെ കെട്ടിയോൾ ഐശുവും വേറേ എതോ സത്താറുമാണെന്ന്.

കഞ്ചാവും ചാരായവും അടിച്ച ജോയി അച്ചനെ, ഐമുട്ടി ഹാജി; ചട്ടി, ചൂൽ, കലം, കയ്യ് ,കാല് ഇതൊക്കെയെടുത്ത് അടിച്ചു. എന്നിട്ട് തിരിച്ച് കിടത്തി നോക്കിയ ഐമുട്ടി ഹാജി ഞെട്ടിപ്പോയി.      “പടസ്സോനേ പള്ളീല ഫാദറ് ജോയിഅച്ചൻ.....അതും കള്ളും കുടിച്ചിട്ട്..”  ഐമുട്ടി ഹാജി ഈ അടിച്ച സാധനങൾ കാല്, കയ്യ്,കലം ചൂൽ ചട്ടി എന്നിങനെ തിരിച്ചെടുത്ത് വീണ്ടും അടിച്ചു. എന്നിട്ട് ഒരു എരിയൻ ഡയലോഗും “ കള്ള ഹമുക്കേ അന്നപോലുള്ള ശൈത്താന്മാര് കാരണം നല്ല ഫാദറച്ചന്മാർക്ക് പോലും ശീത്തപേരാണ്...”

നേരം പുലർന്നു. ജോയി അച്ചൻ കണ്ണിന്റെ കൊളുത്ത് തട്ടി കണ്ണ് തുറന്നു. നല്ല ഐശ്വര്യമുള്ള കാഴ്ച. മുറ്റത്ത് കസേരയിട്ട് അതിൽ മുട്ടാനാട് ഇരിക്കുന്നതുപോലെ  അയ്മുട്ടി ഹാജി ഇരിക്കുന്നു. ചുറ്റും അടക്കം പറയുന്ന ജനക്കൂ‍ട്ടം. അടക്കം പറയുന്ന  ജനക്കൂട്ടത്തിന്  അച്ചടക്കമില്ലതെ കാപ്പിയും അപ്പവും വിൽക്കുന്ന സതീശ് റ്റീഷാപ്പിന്റെ മാനേജർ സതീശൻ. താൻ ഒരു തെങിൽ കെട്ടപ്പെട്ടവനാണെന്ന സത്യം ജോയി അച്ചൻ മനസ്സിലാക്കി. ജോയി അച്ചൻ തന്റെ വിശ്വസ്ഥനായ ചിന്തയെ പിന്നിലേക്ക് പറഞുവിട്ടു. പക്ഷെ ചിന്ത വഴിതെറ്റിയാണു പോയത്. തെങിൻ കുറ്റിയിലിരുന്ന് സിഗരറ്റ് വലിച്ചുകൊണ്ടിരിക്കുംബോൾ ഐമുട്ടി ഹാജി തന്റെ തലക്കടിച്ച് ബോധം കെടുത്തി അവിടുന്നെടുത്ത് ഇവിടെ കൊണ്ടുവന്ന് തെങിൽ പിടിച്ച് കെട്ടിയിട്ടതായിട്ടാണ്, പോയിട്ട് തിരിച്ചുവന്ന പന്ന ചിന്ത ജോയി അച്ചന് വിവരം നൽകിയത്.

ജോയി അച്ചനെ അഴിച്ചുകൊണ്ട് പോകാൻ അരമനയിൽ നിന്നും ആൾക്കാർ വിവരമറിഞെത്തി.അയ്മുട്ടി ഹാജി അരമനക്കാരോട് തലേ ദിവസം തന്റെ വീട്ടിൽ സംഭവിച്ച കാര്യങൾ വിശദീകരിച്ചു. ഇപ്പോൾ ജോയി അച്ചന് മറ്റൊരു സത്യം കൂടി മനസ്സിലായി, ഐമുട്ടി ഹാജി തന്നെക്കുറിച്ച് കള്ള കഥകളും ഇറക്കിയിരിക്കുന്നു. അച്ചന്റെ പള്ളി രക്തം തിളച്ചു, പള്ളി പല്ല് ഇറുമ്മി, പള്ളി ശരീരം വിറച്ചുകയറി....നല്ല മുള്ളുമുരിക്കിന്റെ കുരിശാണ് കിട്ടിയിരിക്കുന്നതെന്ന് മനസ്സിലായി.

കൂടി നിന്ന ജനക്കൂട്ടത്തെ നോക്കി ഐമുട്ടി ഹാജി പറഞു. “കള്ളടിച്ച അച്ചൻ പിടിച്ച ഐസുവിനെ ഞമ്മ മൊയ് ശൊല്ലിയിരിക്കണ് ഓളെ ഇനി ഞമ്മക്ക് മാണ്ട..!!!” ആൾക്കൂട്ടത്തിനിടയിൽ നിന്ന മൊല്ലാക്ക മൊയ്തീന്റ മോൾ, ആട്ടിൻ കുട്ടി പോലത്തെ  പാത്തുമ്മായെ നോക്കിയിട്ട് ഐമുട്ടി ഹാജി “ഇനിമുതൽ ഓളാണ് ഞമ്മന്റ കെട്ടിയോള്..” കിട്ടിയ ചാൻസ് ഐമുട്ടി ഹാജി നിരപ്പായിട്ടങ്  വിനിയോഗിച്ചു.

ജോയി അച്ചനെ തെങിൽ നിന്നും അഴിച്ച് കൊണ്ടുപോകുവാൻ തുടങിയ കപ്യാരെ ഐമുട്ടി ഹാജി തടഞു!! “വേണ്ട ഫാദറച്ചനെ ഞമ്മള് അയിച്ച് ബിടാം..” “ എടോ ഫാദറച്ചാ..ഇനി മേലിൽ അന്ന ഈ പരിസരത്ത് കണ്ട് പോകരുത്....” ഇത്രയും പറഞ് കെട്ടഴിച്ചു. കെട്ടഴിഞതും, ഒരു സിഗററ്റ് വലിച്ചുകൊണ്ടിരുന്ന തന്നെ ആക്രമിച്ച് ഇത്രയും നാറ്റിച്ചതിന് കലിപൂണ്ട ജോയി അച്ചൻ മുട്ട് കാൽ മടക്കി അയ്മുട്ടി ഹാജിയുടെ സ്വത്ത് വകകളിൽ ഒരൊറ്റ കേറ്റ്...!! സ്വത്ത് വകകൾ തകർന്ന ഐയ്മുട്ടി ഹാജി  കീഴ് മേൽ ചാടി തുള്ളി തുള്ളി  മണ്ണിലിരുന്ന് നിലവിളിച്ചു. സ്വത്ത്  വകയില്ലാത്ത അയ്മുട്ടി ഹാജിയെ തനിക്ക് വേണ്ടാന്ന് ആട്ടിൻ കുട്ടി പോലത്തെ പാത്തുമ്മ, ബാപ്പ മൊല്ലാക്ക മൊയ്തീനോട് പറഞു. സ്വത്ത് വക നഷ്ടപ്പെട്ട ഐമുട്ടി ഹാജിയെ തനിക്കും വേണ്ടാന്ന് ഐശുവും പറഞു........!!!
എറിഞിട്ടതും പോയി, ഉന്നം വെച്ചതും പോയിക്കിട്ടി !

കുളം കലങിയ സ്വത്ത് വകകളുമായി മണ്ണിൽ കിടന്ന് പുളയുന്ന ഐമുട്ടി ഹാജിയുടെ അടുത്ത് ചെന്ന്  കലിയടങാത്ത ജോയി അച്ചൻ, കുനിഞ് നിന്ന് പറഞു “പാപം ചെയ്തവന് കർത്താവ് ശിക്ഷ കൊടുക്കും” പറഞുതീർന്നില്ല, തൊട്ടടുത്ത് നിന്ന കൊന്ന തെങിൽ നിന്നും  എലി കുത്തി നിർത്തിയിരുന്ന സാമാന്യം തരക്കേടില്ലാത്ത ഒരു കരിക്ക് വന്ന് കുനിഞ് നിന്ന ജോയി അച്ചന്റെ മുതുകത്തേക്ക് ലാൻഡ് ചെയ്തു. വെടികൊണ്ടവനെ ഓടിച്ചിട്ട് മിസൈൽ കുത്തിയ ഇടപാടായി.
എങിനെയെങ്കിലും തിരികെ വന്ന ബോധം ഇനി അടുത്തകാലത്തൊന്നും ജോയി അച്ചനിലേക്കില്ലെന്ന് കട്ടായം പറഞ് യാത്രയായി. നാട്ടുകാർക്ക് രണ്ട് പണിയായി.....


ഈ സമയം മാ‍യിൻ കുട്ടിയുടെ വീട്ടിൽ, തലേ ദിവസം മഞ്ചേരിയിലെ വീട്ടിൽ നിന്നും പിണങി വന്ന മായിൻ കുട്ടിയുടെ 60 കഴിഞ, ബീഡി വലിക്കുന്ന സ്വഭാവമുള്ള വല്യുമ്മ മൈമൂന, മായിൻ കുട്ടിയെ കാണാനായി രാവിലേ മായിൻ കുട്ടിയുടെ മുറിയിൽ ചെന്നു.മായിൻ കുട്ടി നല്ല ഉറക്കം. തലയിണയുടെ അടുത്ത് കശുള്ള വീട്ടിലെ 10 വയസ്സുള്ള പിള്ളേരെ പോലെ, സാധാരണയിൽ കവിഞ്ഞ് കനമുള്ള രണ്ട് ബീഡി ഇരിക്കുന്നത് കണ്ടു. വലിപ്പം കണ്ട് ഒരെണ്ണം മൈമൂനുമ്മ എടുത്ത് നേരേ അടുക്കള മുറ്റത്തെ 100 അടി താഴ്ചയുള്ള കിണറ്റിന്റെ വക്കിൽ കയറിയിരുന്ന് തീപ്പെട്ടിയെടുത്ത് ഉരച്ച് കത്തിച്ചു.............!!!!!!
ശുഭം....!!!!

ഭായി

-------------------------------------------
കോപ്പി റൈറ്റ് എനിക്കുളളതും  റീട് നിങള്‍ക്കുള്ളതും!!



Tuesday, March 9, 2010

ഇട്ടിച്ചായന്റെ പുലിവേട്ട


ഇട്ടിച്ചായന്റെ പുലിവേട്ട

വെടിയിറച്ചിയെന്ന് പറഞാല്‍ ഇട്ടിച്ചായന് ഈ ലോകത്ത് പിന്നെ മറ്റൊന്നും വേണ്ട!വീട്ടില്‍ കോഴിക്കറി വെക്കുന്നത് സ്വന്തം കോഴിയെ വെടിവെച്ചിട്ടിട്ടാണ്. എന്തിന്,  ചന്തയില്‍ നിന്നും പോത്തിറച്ചി വാങ്ങി വന്നാല്‍, വീട്ടിലെത്തിയ ശേഷം പൊതിയഴിച്ച് ഇറച്ചിയില്‍ തോക്കെടുത്ത് രണ്ട് വെടി പൊട്ടിച്ച ശേഷം മാത്രമേ കറിവെക്കാന്‍ എത്സി ചേടത്തിക്ക്
കൈ മാറുകയുള്ളൂ. ഇപ്പോള്‍ മനസ്സിലാക്കാണും വെടിയിറച്ചിയെ ഇട്ടിച്ചാ‍യന്‍ എത്രമാത്രം സ്നേഹിക്കുന്നുവെന്ന്.

ഇട്ടിച്ചായന്‍ വയസ്സ് 55, നീളം അഞ്ചടി അഞ്ചിഞ്ച്, വീതി നോക്കിയിട്ടില്ല, ചുവന്ന സീറോ വാട്ട് ബള്‍ബ് പോലത്തെ കണ്ണുകള്‍, ടൂത്ത്ബ്രഷ് പോലത്തെ മുടി, പഴയ ബി എസ് എ സൈക്കിളിന്റെ ഹാന്‍ഡിലു പോലുള്ള മീശ. ആകെക്കൂടി ഒരു പൊളിലുക്ക്.

മദ്യപാനം അങ്ങിനെയിങ്ങിനെ ഒന്നുമില്ല. പാനം തുടങണമെങ്കില്‍ രണ്ട് ഫുള്‍ ഫുള്‍ മുന്നിലുണ്ടായിരിക്കണം.ആയതിനാൽ അലമാരയിൽ എപ്പോഴും പത്ത് കുപ്പി സ്റ്റോക്കുണ്ടായിരിക്കും!വെള്ളമടിയില്‍ നമ്മുടെ കുറുപ്പിന്റെ (ഓ ലവന്‍തന്നെ കുറുപ്പിന്റെ കണക്ക്പുസ്തകം) പ്രൊഫയിലും ഇട്ടിച്ചായന്റെ പ്രൊഫയിലും എടുത്ത്പരിശോധിച്ചാല്‍ രണ്ടും ഭായീ ഫായീ ആയിട്ട് വരും.  

പിന്നെ ആകെയുള്ള സമാധാനം, ഇട്ടിച്ചായന്‍ ഒരു പുകയില വിരോധിയാണ് എന്നതാണ്. പുകയിലയോടുള്ള വിരോധം കൊണ്ട് ബീഡി സിഗരറ്റ് ചുരുട്ട് ഇത്യാദി സാധനങ്ങൾ കണ്ടാല്‍ ഉടന്‍ അതിനെ കത്തിച്ച് വലിച്ച് ഊതി പറത്തിക്കളയും.എന്നിട്ടും വിരോധം തീരാഞ് ഇതിന്റെയൊക്കെ പിതാമഹനായ ഞാപ്പാണം പുകയില വായിലിട്ട് കടിച്ച് ചവച്ചരച്ച് തുപ്പിക്കളയും.തീര്‍ന്നില്ല, തീര്‍ത്താ‍ല്‍ തീരാത്ത കുടിപ്പകയുള്ളതിനാലാനെന്നു തോന്നുന്നു ഈ ഫാമിലിയുമായി ബന്ധമുള്ള കവറില്‍ വരുന്ന പാന്‍ ഐറ്റമെല്ലാം പൊട്ടിച്ച് വായിലിട്ട്, ഒരു ദാക്ഷണ്യവുമില്ലാതെ അരച്ച്കലക്കി തുപ്പിത്തെറിപ്പിക്കും. ഈ കടുത്ത പുകയില വിരോധം കാരണം ഇട്ടിച്ചായന്റെ വായ തുറന്ന് പല്ലില്‍ നോക്കിയാല്‍ കെ എസ് ആര്‍ ടി സി ബസ്റ്റാന്‍ഡിലെ മൂത്രപ്പുരയിലെ ക്ലോസെറ്റില്‍ നോക്കിയതുപോലിരിക്കും.

ഇട്ടിച്ചായന്‍മുപ്പത് വർഷം ആഫ്രിക്കന്‍ വനാന്തരങ്ങളിൽ വനംവകുപ്പിലായിരുന്നു ജോലി. കേരളത്തില്‍ സ്ഥിരതാമസത്തിന് വന്നപ്പോള്‍ അവിടെനിന്നും ഒരു ഇരട്ടക്കുഴല്‍ എയര്‍ ഗണ്ണുമായിട്ടാണ് പോന്നത്! നാട്ടിലെത്തിയ ഇട്ടിച്ചായന്‍, ഈ തോക്കില്‍ ചില മോഡിഫിക്കേഷന്‍ വരുത്തി ഇതിന്റെ എയറൊക്കെ എടുത്ത് ദൂരെക്കളഞ് ഒരു ഒന്നൊന്നേ മുക്കാൽ തോക്കാക്കി.

പിറ്റേ ആഴ്ച മുതല്‍ നാട്ടില്‍ പ്രശ്നങ്ങൾ ആരംഭിച്ചു!  തൊട്ട് പിന്നിലെ വറീത് മാപ്ലയുടെ വീട്ടിലെ രണ്ട് ആട്, മൂന്ന് കോഴി, ഒരു പശു എന്നിവയെ വെടിവച്ചിട്ടു. അതില്‍ പശു ഒഴികെ മറ്റെല്ലാവരും സ്വര്‍ഗ രാജ്യം പുല്‍കി.പശു ചില്ലറപരിക്കുമായി ഭുമിരാജ്യത്ത് പുല്ലില്‍ പുല്‍കി.ഏറ്റെടുക്കാന്‍ മറ്റ് പ്രശ്നങളൊന്നുമില്ലാതെ വിഷമിച്ചിരുന്ന ജനം ഇതങ്ങ് ഏറ്റെടുത്തു.ചിലര്‍ക്ക് ഇട്ടിച്ചായനെ അടിക്കണം,
ചിലര്‍ക്ക് നഷ്ടപരിഹാരം മതി,മറ്റുചിലര്‍ക്ക് കേസ് കൊടുക്കണം.

ജനക്കൂട്ടം കണ്ട് ഇട്ടിച്ചായന്‍ തോക്കുമായി വീടിന് പുറത്തിറങ്ങി. വറീത് മാപ്ലയോടും ജനത്തോടുമായി ഇട്ടിച്ചായന്‍ നയം വിശദീകരിച്ചു.അതായത് കാട്ടുകോഴിയും കാട്ടാടും കാട്ടുപോത്തുമാണെന്ന് കരുതിയാ‍ണ് വെടിവെച്ചതെന്ന്. ഇട്ടിച്ചായന്റെ രുപവും തോക്കുമെല്ലാം കണ്ട് ഭയന്ന ജനം, പഴയ ഡിമാന്റില്‍ നിന്നും പതിയെ പിന്തിരിഞു! കുറ്റം വറീത് മാപ്ല്യുടേതായി.

പൊതുജനസംസാരത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് കറ കളഞ് ചെത്തിവെച്ച ചില സംസാരം
ജനം 1 “അല്ലേലും ആപ്രിക്കേന്ന് വന്ന ഇച്ചായന് എന്നാ അറിയാം..?”
ജനം 2 “ഓഫ്രിക്കായില്‍ തോക്കുള്ള ആര്‍ക്കും ആരേയും വെടിവെയ്ക്കാം..”
ജനം3“വറീതിന്റ ആട്ടിനേം കോഴിയേമൊക്കെ കണ്ടാലും കാട്ട് ജന്തുക്കളാണെന്നേ തോന്നത്തുള്ളൂ...”
ഒരു ബുദ്ധി ജീവിയുടെ ഡയലോഗ് “വറീതിനേം ചേടത്തിയേം കണ്ടിട്ട് അങ്ങോര്‍ക്ക്  കാട്ട് മനുഷേരാണെന്ന് തോന്നിയില്ലല്ല്.. ഫാഗ്യം..’’

ഇട്ടിച്ചായന് ഒരെയൊരു മകൾ, സൂസികൊച്ച്.കല്യാണം കഴിഞ് ഇപ്പോള്‍ വലിയ  നിലയിലാ.
കൊച്ചിയിലെ ലീലാ ഫ്ലാറ്റിലെ പതിനാലാം നിലയില്‍.ഇട്ടിച്ചായന്റെ പെങ്ങളുടെ മകനായ എനിക്കവളെ കെട്ടണമെന്ന് അതിയായ ആഗ്രഹംഉണ്ടായിരുന്നു. അവള്‍ക്കാണെങ്കില്‍ അത്യാഗ്രഹമായിരുന്നു എന്നെ കെട്ടണ്ട എന്ന കാര്യത്തില്‍.കാരണം അവള്‍ക്ക് എന്നും എന്റെ വിദ്യാഭ്യാസ യോഗ്യതകളോട് അസൂയയായിരുന്നു! അവള്‍ എസ്എസ്എല്‍സി,+2 ,എന്‍ട്രന്‍സ്,
എം ബി ബി എസ് തുടങ്ങിയ അലമ്പ് ബിരുദങ്ങള്‍ക്കു വേണ്ടി അഭ്യസിച്ചുകൊണ്ടിരിക്കുംബോള്‍ ഈ ഞാന്‍ ചൂണ്ടയിടല്‍,ഞണ്ട് പിടി,അടിപിടി (ആരെങ്കിലും അടിച്ചാൽ നെഞ്ചും മുതുകും കൊണ്ട് പിടിക്കുക),റമ്മടി, റമ്മികളി, എത്തിനോട്ടം തുടങ്ങിയ വന്‍ സാധ്യതകളുള്ള വിദ്യകളില്‍ പുതിയ പുതിയ അഭ്യാസങ്ങള്‍ നടത്തികൊണ്ടിരിക്കുകയായിരുന്നു. അങ്ങിനെ എന്റെ യോഗ്യതകളോടുള്ള അസൂയമൂത്ത് അച്ചായനും ചേടത്തിയും സൂസികൊച്ചിനെ വെറും ഒരു ഓര്‍ത്തോഡക്സ് ഓര്‍ത്തോപീടിയാക്കിന് പിടിച്ച് കെട്ടിച്ചുകൊടുത്തു. അന്ന് ഞാന്‍ എല്ലാം മനസ്സില്‍ ഓര്‍ത്തുവെച്ചു!

ഇട്ടിച്ചായന്റെ വീടിന്റെ ഇടതുവശത്തുള്ള വീട്ടില്‍ വാടകക്ക് താമസിക്കുകയാണ് അതിവേഗ കോടതിയിലെ അതിവേഗ വക്കീലായ പിള്ള സാറും സാറിന്റെ പഠിക്കാത്ത ഭാര്യയും പഠിക്കുന്ന മകളും.ഒരു ദിവസം, പഠിച്ചിട്ട് വരുന്ന മകളോട് ഇടവഴിയില്‍ വെച്ച് ഞാന്‍ അവളുടെ സൌന്ദര്യത്തെ കുറിച്ച് അവളോട് തന്നെ ഒന്ന് വര്‍ണിച്ചു.കൂട്ടത്തില്‍ സീരിയലുകളിൽ അഭിനയിക്കാനുള്ള വാസനയുണ്ടെങ്കില്‍ അതിനുള്ള സെറ്റപ്പ് ഞാന്‍ ഉണ്ടാക്കി തരാമെന്നും വെച്ചുകാച്ചി.പഠിപ്പ് അല്പംകൂടിയതിനാലാണെന്ന് തോന്നുന്നു പിള്ള സാറിനോട് അവള്‍ക്ക് സീരിയലില്‍ അഭിനയിക്കണം എന്ന് പറഞു.പിന്നീ‍ടുള്ള കാര്യങ്ങളൊക്കെ വളരെ സീരിയസ്സാ‍യി.

പെണ്‍ വാണിഭക്കേസില്‍ പ്രതി ചേര്‍ത്ത് എന്നെ പിള്ള സാര്‍ തട്ടി അകത്തിടീപ്പിച്ചു .വാണിഭിക്കാനുള്ള എന്റെ കസ്റ്റഡിയിലുള്ള പെണ്ണുങ്ങളെ തിരക്കി എന്നെയും കൊണ്ട് പോലീസ് ചേട്ടന്മാര്‍ എന്റെവീട്ടില്‍ തിരച്ചിലിനിറങ്ങി. വീടുമുഴുവന്‍ അരിച്ച്പെറുക്കിയിട്ട് പെണ്ണായിട്ട് ആകെ കിട്ടിയത് ഉണക്ക നത്തോലി അടുപ്പിലിട്ട് ചുട്ടെടുത്തത് പോലിരിക്കുന്ന 65 കഴിഞ അമ്മച്ചിയെയാണ്. അതുകൊണ്ട് ഭാഗ്യത്തിന് നാലുദിവസം അകത്തിട്ട് ശരീരത്തിലെ പൊടിയൊക്കെ തട്ടിക്കളഞ്  പാച്ച് വർക്കും സർവീസും ചെയ്ത് പുത്തന്‍ മോഡലാക്കി എന്നെ ഇറക്കിവിട്ടു

ഇട്ടിച്ചായനും പിള്ളസാറും അമേരിക്കയും ഇറാനും പോലുള്ള നല്ല സൌഹൃദത്തിലാണ്.
അതിനുകാരണം ,ഇട്ടിച്ചായന്‍ ഒരിക്കല്‍  പരുന്തിറച്ചി തിന്നാനുള്ള കൊതിമൂ‍ത്ത്, പിള്ളസാറിന്റെ വീട്ടിലെ രണ്ടാംനിലയിലെ പാരപ്പെറ്റിലിരുന്ന പരുന്തിനെ വെടിവെച്ചപ്പോള്‍, അനുസരണയില്ലാത്ത കുരുത്തംകെട്ട ബ്ലഡിവെടി പരുന്തിനെ മൈന്റ് ചെയ്യാതെ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ കെട്ടിത്തൂക്കിയിട്ടിരുന്ന ചെടിച്ചട്ടിയുടെ കയര്‍ പൊട്ടിച്ചു. കയര്‍ പൊട്ടിയ ചട്ടി സിറ്റൌട്ടിന് വെളിയില്‍ കെട്ടിയിട്ടിരുന്ന പട്ടിയുടെ നട്ടെല്ലിൽ വീണു പൊട്ടി. പിള്ളസാർ ലാ പോയിന്റു എടുത്തു, ഇട്ടിച്ചായന്‍ വെറും ലോ ആയി തോക്കെടുത്തു. പ്രശ്നം ലായും ലോയും ചേർന്ന് അലംബിൽ അവസാനിച്ചു.

ആഴ്ചയില്‍ ഒന്ന് രണ്ട് ദിവസം ഇട്ടിച്ചായനെ കാണാന്‍ ഞാന്‍ അവിടെപോകാറുണ്ട്. അടിച്ച് ഘട്ട്ഖടിതനായിരിക്കുന്ന അച്ചായന്റെ വേട്ടക്കഥകള്‍ കേട്ട് മരിച്ചിരിക്കുന്ന എനിക്ക് അച്ചായന്‍ അറിഞ് ഒരു പെഗ്ഗ് തരും. അച്ചായന്‍ അറിയാതെ ഒരു മഗ്ഗ് ഞാന്‍ കട്ടടിക്കും.

ഒരുദിവസം സന്ധ്യക്ക് അവിടെനിന്നും ഇറങ്ങുംബോള്‍   മതിലിനപ്പുറത്തെ പിള്ളസാറിന്റെ വീട്ടിലെ  തിങ്ങി നിറഞ പൂന്തോട്ടത്തിലെ ഒരു കാഴ്ച കണ്ട് ഞാന്‍ ഞെട്ടി! ഒന്നുകൂടി സൂക്ഷിച്ചുനോക്കി!വിശ്വസിക്കാന്‍ കഴിഞില്ല! അതെ ഇത് തന്നെയാണ് പറ്റിയ സമയം. ഉണങ്ങാനിട്ട പഴയ പഞി മെത്ത പോലെ ചാരുകസേരയില്‍ കിറുഞ്ചി കിടന്ന അച്ചായനെ ഞാന്‍ വിളിച്ചുണര്‍ത്തി. “അച്ചായാ പുലി...പുലി...” പുലിയെന്ന് കേട്ടതും സിനിമാ നടിയെന്ന് കേട്ട ആ സാമിയെപ്പോലെ ഇട്ടിച്ചായന്‍, "എവിടെ..എവിടെ" എന്നു ചോദിച്ച് സടകുടഞെഴുന്നേറ്റ് തോക്കുമായി മുറ്റത്തേക്ക്  കുതിച്ചു ചാടി.

“ഇച്ചായാ വക്കീല്‍ സാറിന്റെ പൂന്തോട്ടത്തില്‍ ഒരു പുലി, ബഹളമുണ്ടാക്കരുത് ചിലപ്പോള്‍ രക്ഷപ്പെട്ടുകളയും”
മതിലിനപ്പുറത്തെ പൂന്തോട്ടത്തിലേക്ക് ഞാന്‍ ചൂണ്ടിക്കാണിച്ചു. മതിലിനുമുകളില്‍ കൂടി ലേഡീസ് ഹോസ്റ്റലില്‍ നോക്കുന്നതു പോലെ ശബ്ദമുണ്ടാക്കാതെ ഇച്ചായന്‍ എത്തി നോക്കി! പുലി!
കണ്ണ് ഡിമ്മും ബ്രൈറ്റുമടിച്ച് വീണ്ടുംനോക്കി! അതെ, പുലി!! സന്ധ്യാ‍വെളിച്ചത്തിലും നല്ലതുപോലെ കാണാം ഒരു പുപ്പുലി!
ചെടികള്‍ക്കിടയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നോക്കുന്നു.ഇടക്ക് അച്ചായനെയും ഒന്ന് നോക്കി! ഇല്ല ഇനി സമയമില്ല, തോക്കെടുത്ത് ഉന്നം പിടിക്കുന്നതിനിടയില്‍ ഇച്ചായന്‍ പതിയെ എന്നോടു പറഞു.
“ഒരു പുലിക്കാല്‍ ഫ്രൈ തിന്നണമെന്ന് ഒത്തിരിക്കാലമായി ആഗ്രഹിക്കുന്നു. ഇപ്പം ദേ നോക്കിയെ കാലല്ല ഒരു ഫുള്‍പുലി. പുലിയെ കൊന്നാ‍ല്‍ വക്കീലിന്റെ കെറുവും മാറും,ഒത്താല്‍ പ്രസിഡന്റിന്‍റേന്ന് ധീരതക്കുള്ള ഒരു പുലി അവാര്‍ഡും കിട്ടും” 
“അതേന്ന്...ഇച്ചായനും ഒരു പുലിയാവും സമയംകളയാണ്ട്  വെയ്യ് വെടി...” എന്റെ വഹ ഒരു പ്രോത്സാഹന സമ്മാനം ആദ്യമേ കിട്ടി.
ആദ്യവെടി പൊട്ടി!! “അയ്യോ‍ാ‍ാാ!!!’’   ഇച്ചായന്‍ ഞെട്ടി! “എന്നതാടേയ്!.. പുലിവിളിക്ക് പകരം നെലവിളിയാ?”

വെടി കൃത്യം പുലിയുടെ വായില്‍ തന്നെ കൊണ്ടത് ഇച്ചായന്‍ കണ്ടതാണ്!! പക്ഷെ വിളിക്ക് ഒരു കൃത്യതയില്ല. നിമിഷങ്ങള്‍ക്കകം തന്നെ, പിടയുന്ന പുലിക്ക്നേരേ അടുത്ത വെടി പൊട്ടിച്ചു!!! “അയ്യോ കൃഷ്ണാ‍ാ‍ാ‍ാ!!!” അടുത്ത വിളി.

ഇട്ടിച്ചായനാകെ ഇടങ്ങേറായി!! “എന്നതാടേയ് ഇത്!!ഹിന്ദുപുലിയാ? ചെലപ്പം ശബരിമലയിലെ കാട്ടീന്ന് ഇറങ്ങിയതായിരിക്കും” ഇത്രയും പറഞ് പിടക്കുന്ന പുലിക്ക് നേരേ മതിലുചാടി ഇച്ചായന്‍ പാഞടുത്തു!

പിടയുന്ന പുലിയെക്കണ്ട് ഇച്ചായന്‍ വിറച്ചു “മതാവേ.... പുലിസാറ്...അല്ല... പിള്ളസാറ്???!!!” ഇച്ചായൻ റൈഫിൾ വിഴുങ്ങിയത് പോലെ നിന്നു!

പിള്ളസാറിന്റെ അളിയന്‍ സിംഗപ്പൂരീന്ന് കൊണ്ട് കൊടുത്ത വലിയ ഒരു പുലിയുടെ പടമുള്ള സില്‍ക്ക് ലുങ്കിയുമുടുത്ത് പിള്ളസാര്‍ പൂന്തോട്ടത്തില്‍ കുനിഞ് നിന്ന് പൂക്കളെ പരിപാലിക്കുകയായിരുന്നു. ലുങ്കിയുടുത്താല്‍ കൃത്യം ആസനത്തിന്റെഭാഗത്തായിട്ട് വരും ലുങ്കിപ്പുലിയുടെ പുലിത്തല! കുനിഞ് നിന്ന് അങ്ങോട്ടുമിങ്ങോട്ടും തിരിയുംബോള്‍ ചെടിയുടെ മറവിലൂടെ സന്ധ്യക്ക് നോക്കിയാല്‍ ഒരു പുലി അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നത് പോലെ തോന്നും!


എനിക്ക് ആദ്യമേ  കാര്യങ്ങള്‍  മനസ്സിലായിരുന്നു. സൂസിക്കൊച്ചിനെ എനിക്ക് കെട്ടിച്ച് തരാത്തതിന് ഇട്ടിച്ചായനിട്ടും പിള്ളസാറിന്റെ മോള്‍ സീതയെ സീരിയലില്‍ അഭിനയിപ്പിക്കമെന്ന് പറഞതിന് പോലീസ്റ്റേഷനില്‍ കയറ്റി എന്നെക്കൊണ്ട് കഥകളി അഭിനയിപ്പിച്ചതിന് പിള്ളസാറിനുമിട്ട് കൊടുക്കാന്‍ കിട്ടിയ അവസരം ഐശ്വര്യമായിട്ട് വിനിയോഗിച്ചു.രണ്ട് വെടിക്ക് രണ്ട് പുലി!

അതിവേഗകോടതിയിലെ വക്കീലായതുകൊണ്ടാണെന്ന് തോന്നുന്നു, അതിവേഗത്തില്‍ തന്നെ കളര്‍ലൈറ്റും മ്യൂസിക്കും എല്ലാമായിട്ട് രണ്ട് വണ്ടി അവിടെയെത്തി. ഒന്ന് ആംബുലന്‍സ് രണ്ടാമത്തേത് പോലീസ് ജീപ്പ്.വെടിതകര്‍ത്ത പുലിമുഖാസനവുമായി പിള്ളസാറിനെ ആംബുലന്‍സിലേക്ക് എടുത്ത് കിടത്തി. പോലീസ് ചവിട്ടിക്കലക്കിയ ആസനവുമായി ഇട്ടിച്ചായനെ ജീപ്പിലേക്കും എറിഞ്ഞു. ജീപ്പിലേക്കു വലിച്ചെറിയുന്നതിന് മുന്‍പ് ഇട്ടിച്ചായന്‍ ആംബുലന്‍സില്‍ കിടക്കുന്ന പിള്ളസാറിനെ ദയനീയമായി നോക്കിയിട്ട് ചോദിച്ചു!

 “സാറ്...പുലിയായിരുന്നല്ലേ.......!!!”
“അതേടാ...പു...........................”

എന്താണ് പറഞതെന്ന് ഇട്ടിച്ചായൻ കേട്ടില്ല! അപ്പോഴേക്കും കളർ ലൈറ്റും,  മ്യൂസിക്കുമായി ആംബുലൻസ് അടിച്ച് പൊളിച്ച് മെഡിക്കൽ കോളേജിലേക്ക് പാഞു.


ഭായി

-------------------------------------------
കോപ്പി റൈറ്റ് എനിക്കുളളതും റീട് നിങള്‍ക്കുള്ളതും!!





Thursday, December 31, 2009

മലപ്പുറം സിനിമകള്‍

എന്റെ  തിരൂന്തരം സിനിമകൾ പോസ്റ്റുചെയ്ത് കഴിഞ്ഞ്, അതിൽനിന്നും ഊർജ്ജം കൊണ്ട്  മലപ്പുറം സിനിമകൾ എന്നൊന്ന് ഇറക്കണമെന്ന് ആഗ്രഹം തോന്നി :)


മലപ്പുറം സിനിമകള്‍!


പഴശ്ശിരാജ : പഴശ്ശി ഹാജി.

ഇരിക്കൂ എം ഡി അകത്തുണ്ട് : ജ്ജ് കുത്തിരിക്കീം ഹമുക്ക് പൊരേലൊണ്ട്.

ഡാഡി കൂള്‍ : ബെറയല്‍ ബാപ്പ.

വെറുതേ ഒരു ഭാര്യ : മൊയിശൊല്ലാനക്കൊണ്ടൊര് കെട്ട്യോള്.

മകന്റെ അച്ചന്‍ : മാന്റ ബാപ്പ.

ഈ പട്ടണത്തില്‍ ഭൂതം : യീ ബശാറില്‍ ചെയ്ത്താന്‍!.

എനിക്ക് നീയും നിനക്ക് ഞാനും : ഇച്ച് ഇജ്ജും അനക്ക് ഞമ്മളും.

മായാവി : ഇബുലീസ്.

സാഗര്‍ ഏലിയാസ് ജാക്കി : സഗീര്‍ ഇല്യാസ് ജലാക്ക്.

ഭാര്യ സ്വന്തം സുഹുര്‍ത്ത് : ഓള് ഞമ്മന്റ ചെങായി.

കോളേജ് കുമാരന്‍ : കുണ്ടന്‍.

ഇന്നത്തെ ചിന്താവിഷയം : ഇന്നത്ത ക്നാവ്.

തലപ്പാവ് : പച്ചത്തൊപ്പി.

നരസിംഹം : പുലിമന്സന്‍

അതിശയന്‍ : ബല്ലാത്ത പഹയന്‍.

അച്ചനുറങാത്ത വീട് : ബാപ്പ ഒറങാത്ത കുടി.

ഈ തണുത്ത വെളുപ്പാന്‍ കാലത്ത് : സുബഹീന്റ നേരം.

മിസ്റ്റര്‍ ബട്ട്ലര്‍ : ജനാബ് ബദറുദീന്‍.

ചെറിയലോകവും വലിയ മനുഷ്യരും : ഇമ്മിണി ശെറിയ  ദുനിയാവും ബെല്യ മന്‍സന്മാരും.

രണ്ടാം വരവ് : റബ്ബേ..ദാ പിന്നേം ബന്ന്ക്ക്ണ്.

ലാല്‍ സലാം : അസ്സലാമു അലൈക്കും.

പെരുന്തച്ചന്‍ : പൊരപണിയണ ബാപ്പ.

കുണുക്കിട്ട കോഴി : അലുക്കത്തിട്ട കോയി.

സ്തലത്തെ പ്രധാന പയ്യന്‍സ് : കള്ള ഹിമാറ്കള്‍.

മൈ ഡിയര്‍ മുത്തഛന്‍ :ഞമ്മന്റ പൊന്നാരുപ്പാപ്പ.

മലബാര്‍ വെഡ്ഡിംഗ് : മലപ്പുറം നിക്കാഹ്.

മഞുപോലൊരു പെണ്‍കുട്ടി : മൊഞ്ചത്തി.

അറബിക്കഥ : അറബിക്കിസ്സ.

ഞാന്‍ ഗന്ധര്‍വന്‍ : ഞമ്മള് ജിന്നാണ്.

ഒരാണും നാലു പെണ്ണും : ഒരു ഹമുക്കും നാല് ഹൂറിയും.

വിസ്മയതുംബത്ത് : യാ റബ്ബുല്‍ ആലമീനേ..

ബാലേട്ടന്‍ : ബാ‍ലനിക്ക.

ദൈവത്തിന്റെ വികൃതികള്‍ : പടശ്ശോന്റ ഖുദ്റത്തുകള്‍

പ്രശ്നം ഗുരുതരം : ഹലാക്കിന്റ അവലും കഞീം.

അലിഭായി : ആലികാക്ക.

സുഖമോ ദേവി : ജ്ജ് ബിശേഷങള് പറ ദേബീ.

കാണാമറയത്ത് : ദുനിയാവിന്ററ്റത്ത്.

ബല്‍റാം v/s താരാദാസ് : രാമൂന്റേം ദാ‍സന്റേം ഹറാംപെറപ്പ്കള്‍

നന്ദിനി ഓപ്പോള്‍ : നന്നിനിയിത്താത്ത.

അച്ചന്‍ കൊംബത്ത് അമ്മ വരംബത്ത് : ബാപ്പ ശക്കകൊംബേലും  ഉമ്മ പറംബിലും.

നദിയ കൊല്ലപ്പെട്ട രാത്രി : നാദിയാന മയ്യിത്താക്കിയ രാവ്.

സേതുരാമയ്യര്‍ സി ബി ഐ : സീതി ഹാ‍ജി ശീ ബീ ഐ.

വാര്‍ ആന്ട് ലവ് : ലൌ ജിഹാദ്.

മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും: മീരേന്റ ബെരുത്തോം മുത്തൂന്റ ഹലാക്കില പൂതീം.



 ഭായി
 ----------------------------------------------------------
കോപ്പി റൈറ്റ് എനിക്കുളളതും  റീട് നിങള്‍ക്കുള്ളതും!!

Thursday, November 19, 2009

മൂത്തുമ്മാന്റ ബാധ!

19.11.2009
07.53 PM

മൂത്തുമ്മാന്റെ ബാധ!

ജുബൈറത്ത് മൂത്തുമ്മാക്ക് മാസത്തിൽ പത്ത് ദിവസമെങ്കിലും ബാധ കയറും! മൂത്തുമ്മാക്ക് ബാധ കയറുമ്പോൾ  വീട്ടിലെ മറ്റുള്ളവര്ക്ക് ഭയം കയറും,അവർ വേഗം ബസ്സ് കയറും സ്ഥലം വിടും.
അതോടെ മൂത്തുമ്മാക്കും ബാധയ്ക്കും കലികയറും!

കലി മൂത്ത് മൂത്തുമ്മ ബാധയുമായി പുറത്തിറങ്ങി കായിക പരിപാടികളാരംഭിക്കും.
സംസ്കൃത മന്ത്രോച്ചാരണങ്ങളാലാണ് കായിക പരിപാടികൾ കൊടിയേറുന്നത്.പിന്നെ അറബി അക്ഷരമാലകള്ൾ കൊണ്ട് സ്വാഗത പ്രസംഗം ഉണ്ടാകും, മിശിഹാ സ്തുതികള്‍ കൊണ്ട് കൃതജ്ഞത രേഖപെടുത്തിയ ശേഷം കായിക പരിപാടികൾ ആരംഭിക്കും. ഇക്കാരണമൊന്നുകൊണ്ട് മാത്രം ഏത് ജാതി ഏത് മത ബാധയാണെന്ന് തര്‍ക്കം നിലവിലുണ്ട്, അതവിടെ നില്‍ക്കട്ടെ.

കൃതജ്ഞതയ്ക്ക് ശേഷം, മൂത്തുമ്മാ‍ക്ക് എടുത്താൽ പൊക്കാൻ പറ്റുന്ന ജംഗമ വസ്തുക്കൾ എടുത്ത് കാണുന്നവര്‍ക്ക് നെരേ വീശിയടിക്കും വീശിയെറിയും.അത് ചിലപ്പോൾ ഈര്‍ക്കിലിയാകാം, ഉലക്കയാകാം, കൊച്ചുപിച്ചാത്തിയാകാം, വെട്ട് കത്തിയാകാം, സവാളയാകാം, ഇഷ്ടികയാകാം! അതൊക്കെ ഓരൊരുത്തരുടെ സമയം പോലിരിക്കും.

മൂത്തുമ്മാക്ക് മൂന്ന് ആൺ മക്കൾ. മൂന്ന് പേരും താലികെട്ടിയവർ ഇപ്പോൾ താലിപൊട്ടിയവർ.
കാരണം, ബാധ കയറി മൂത്തുമ്മ മൂത്ത മരുമകളെ തള്ളി കിണറ്റിലിടാൻ നോക്കി. കുളിയ്ക്കാനായി ഉടലും തലയുമാകെ എണ്ണ വാരിക്കോരി തേച്ച്, ചൂടോടെ പൊരിച്ചു കോരിയ പഴം പൊരി പോലെ എണ്ണയിൽ മുങ്ങി കിണറ്റിൻ കരയിൽ നിന്ന മരുമകളുടെ കയ്യിൽ പിടിച്ചുവലിച്ച് കിണറ്റിലിടാൻ നോക്കിയതാണ്. ബാധയുടേയും മൂത്തുമ്മയുടേയും ശക്തമായ വലിയിൽ, എണ്ണയുടെ അഹങ്കാരം കാരണം, പിടിവിട്ട് മരുമകൾ കിണറ്റിങ്കരയിൽ അവശേഷിക്കുകയും, മൂത്തുമ്മ നേരേ കിണറ്റിനകത്തേയ്ക്ക് വിക്ഷേപിക്കപെടുകയും ചെയ്തു. സ്നേഹമുള്ള മക്കൾ പണിപ്പെട്ട് ബാധയെ കിണറ്റിലിട്ട് മൂത്തുമ്മായെ കരക്കടുപ്പിച്ചു.
കഷ്ടിച്ച് ജീവൻ തിരിച്ചു കിട്ടിയ മരുമകൾ,  മാമിയുടെ ജീവൻ തിരിച്ചു കിട്ടിയതിലുള്ള സന്തോഷം സഹിക്കാനാകാതെ അപ്പോൾത്തന്നെ പെട്ടിയും കെട്ടി വണ്ടികയറി.

രണ്ടാമത്തെ മരുമകൾ എത്തിയ രണ്ടിന്റന്ന് മൂത്തുമ്മാക്ക് ബാധ കയറി, മണ്ണെണ്ണ എടുത്ത് മരുമകളുടെ തലയിൽക്കൂടി ഒഴിച്ചിട്ട് ചൂട്ട് കത്തിച്ച്, ബഹളം കേട്ട് ഓടിവന്ന മൂത്താപ്പയുടെ തലയിൽ വെച്ചതിനാൽ മരുമകൾ രക്ഷപ്പെടുകയും മൂത്താപ്പായുടെ തലയിലെ പാതി മുടി അകാലത്തിൽ വീര മൃത്യു
വരിയ്ക്കുകയും ചെയ്തു......മരുമകളുടെ പൊടി പോയിട്ട് ഒരു മുടി പോലും പിന്നെ കണ്ടില്ല...!

മൂന്നാമത്തെ മരുമകൾ എത്തിയ മൂന്നിന്റന്ന് മൂത്തുമ്മാക്ക് ബാധ കയറി, മുറ്റം അടിച്ചു വാരികൊണ്ട്നിന്ന മരുമകളുടെ നേര്‍ക്ക് ഉലക്ക വീശിയെറിഞു.അത്ര വലിയ ഉന്നമില്ലാത്ത ബാധ ആയിരുന്നതിനാൽ ഉലക്ക ചെന്നുകൊണ്ടത് വഴിയിലൂടെ സൈക്കിളിൽ മീനും കൊണ്ട് പോയ ആസ്ത്മയുടെ കാറ്റലോഗ് പോലിരിക്കുന്ന മീന്‍കാരൻ ബീരാനിക്കാ‍യുടെ മുതകത്താണ്.....!
ബീരാനിക്കായ്ക്ക് ഇപ്പോൾ ആസ്ത്മ സൈഡ് ബിസിനസ്സും ചുമ മൊത്തക്കച്ചവടവുമാണ് !!...പാവം..!!

മരുമക്കളെയൊന്നും സഭയില്‍ നിര്‍ത്താൻ കൊള്ളില്ല അതുകാരണമാണ് ഓടിച്ച് വിട്ടതെന്ന് മൂത്തുമ്മായുടെ ഇത്താത്ത ഐസുമ്മായോട് മൂത്തുമ്മ ഒരിക്കല്‍ പറഞു.
നഗരസഭയാണോ,  മന്ത്രിസഭയാണോ, നിയമസഭയാണോ, രാജ്യസഭയാണോ, ലോകസഭയാണോ, അതോ കത്തോലിക്ക സഭയാണോ...(*) എന്ത് സഭയാണെന്ന് മൂത്തുമ്മാക്ക് മാത്രമേ അറിയൂ....

ബാധ കയറിയാൽ  ജുബൈറത്ത് മൂത്തുമ്മായുടെ മറ്റൊരു ക്രൂര ഡിമാന്റ്  ആരുടെയെങ്കിലും ചോര കുടിക്കണമെന്നുള്ളതാണ്. ചോരകുടിയാണ് ലക്ഷ്യം എന്നറിയുമ്പോൾ, മൂത്താപ്പായും മക്കളും ഉടൻ സ്ഥലം കാലിയാക്കും. ഇല്ലെങ്കിൽ  ദുനിയാവിൽ നിന്നും അവർ കാലിയാകുമെന്ന് അവര്‍ക്കറിയാം.
അങ്ങിനെ ഒരിക്കൽ ചോരദാഹവുമായി മൂത്തുമ്മ ഉറഞ് തുള്ളുമ്പോൾ, മൂത്താപ്പായും മക്കളും അപ്രത്യക്ഷം.ദാഹിച്ച മൂത്തുമ്മ ഗ്രാമത്തിലെ പൊതുവഴിയിലിറങ്ങി!.

നട്ടുച്ചയായതിന്നാൽ ചോരയുള്ളവരാരും വഴിയിൽ ഇല്ലായിരുന്നു...മൂത്തുമ്മാക്ക് ഏതുവിധേനയും ബാധക്കിത്തിരി ചോര കൊടുത്തേ മതിയാകൂ   ദേ..വഴിയരികിലെ തെങ്ങിൽ ചെല്ലൻ മേസ്ത്രിയുടെ കൊമ്പൻ കാളയെ കെട്ടിയിട്ടിരിക്കുന്നു...മൂത്തുമ്മ നോക്കുമ്പോൾ, ബാധക്കും കൊടുത്ത് ബാക്കി മൂത്തുമ്മാക്കും കുടിക്കാനും പിന്നെയും ബാക്കി  ഫ്രിഡ്ജിൽ വെച്ച് ബാധവരുമ്പോഴെല്ലാം റെഡ്മില്‍ക്കായോ ബ്ലഡ്മില്‍ക്കായോ ബാധക്ക് കൊടുത്ത് സല്‍ക്കരിക്കാനും  മാത്രം ചോരയുള്ള കാള..! മുട്ടൻ കാള.. ഒരു ഇടിപൊളിക്കാള...!

മൂത്തുമ്മാ‍യുടെ കണ്ണുകൾ ചുവചുവന്നു.... കൈകൾ തരിതരിച്ചു....പല്ലുകൾ ഇറുഇറുമ്മി...

കാളച്ചോര കുടിക്കാനായി മൂത്തുമ്മ കാള കഴുത്തിലേക്ക് അലറിവിളിച്ചുകൊണ്ട് ചാടിവീണു...
...........................................................................
18 ദിവസം കഴിഞ് 28 കുത്തിക്കെട്ടും, ബന്ധം വേര്‍പെട്ട ശേഷം വീണ്ടും കൂട്ടിയോജിപ്പിക്കപ്പെട്ട 12 കണ്ടം എല്ലുമായാണ് മൂത്തുമ്മ ബെന്‍സിക്കർ ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയത്....
ലോകംതന്നെ സ്വന്തം കൊമ്പുകളിൽ കുത്തിനിര്‍ത്തണമെന്ന മോഹവുമായി, മറ്റുള്ളവരെ  എല്ലാം വെറും കണ്ട്രികളായി കരുതുന്ന കാളയാണ്  മിസ്റ്റർ കൊംബന്‍ കാളയെന്ന് മൂത്തുമ്മാക്കും അറിവുള്ളതാണ്...പക്ഷെ... ബ്ലഡി ബാധയ്ക്ക് അതറിയില്ലല്ലോ...!!

കാ‍ളേന്റ ചോരകുടിയ്ക്കണമെന്ന് തോന്നിയതുകൊണ്ട് കാര്യങ്ങൾ ഇങ്ങിനെയെങ്കിലും അവസാനിച്ചു.
വീടിന്റെ പിന്നിലൂടെ ഓടുന്ന ഇലക്ട്രിക് ട്രെയിനിന്റെ ചോരകുടിക്കണമെന്നെങ്ങാനും തോന്നിയിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ ?
സ്നേഹം മൂത്ത മൂത്താപ്പ അതിനുശേഷം  ബാധകയറുമ്പോൾ വീട്ടിൽത്തന്നെ       ഉണ്ടാകുമായിരുന്നു.

പക്ഷെ പിന്നീട് മൂത്താപ്പായുടെ ശരീരത്തിൽ എപ്പോഴും പല സ്ഥലങ്ങളിലായി മാത്തമാറ്റിക്സിന്റെ പൊതു ചിഹ്നങളായ + ‌‌X = # / - ഇതൊക്കെ വെള്ള നിറത്തിൽ ഒട്ടിച്ചു വെച്ചിട്ടുണ്ടാകും, മിക്കവാറും ഏതെങ്കിലും ഒരു കൈ കഴുത്തിൽ  കെട്ടിതൂക്കിയിട്ടിട്ടുണ്ടാകും.ചുരുക്കിപ്പറഞ്ഞാൽ ബസ്റ്റാന്റിലൊക്കെ കാണുന്ന പിച്ചക്കാരുടെ ഫോട്ടോകോപ്പി കണ്ടതുപോലിരിക്കും മൂത്താപ്പായെ കാണാൻ!

ബാധയാക്ക്രമണം സഹിയ്ക്കാനാകാതെ മക്കളും മൂത്താപ്പായും കൂടി ബാധയെ റിമൂവ് ചെയ്യാനായി തൊട്ടടുത്ത ഗ്രാമത്തിൽ നിന്നും ഒരു ആന്റിബാധയെ കൊണ്ടുവന്നു.--------- ഉദ്മാൻ ഉസ്താദ്!
ഉസ്താദ് ആരാ മോന്‍??! ശൈത്താനുമായി സൈക്കിളിൽ പോകും! ഇബിലീസുമായി വിസിലൂതിക്കളിയ്ക്കും!! ജിന്നിനെ ജന്നലിൽക്കൂടി കൈകാട്ടിവിളിയ്ക്കും! കണ്ണിറുക്കി കാണിക്കും!!!

ബാധഭവനിലെത്തിയ ഉദ്മാൻ ഉസ്താദ് എല്ലാം വിശദമായി കേട്ട ശേഷം  ക്രിയകൾ ആരംഭിച്ചു.
അദ്യമായി ഒരു മുട്ടയും രണ്ട് വലിയ നേന്ത്രപ്പഴവും ഒരുഗ്ലാസ് പാലും കൊണ്ടു വരാൻ പറഞു.
സാധനം അതുപോലെ മുന്നിലെത്തിച്ചു. ഉദ്മാൻ ഉസ്താദ് അഞ്ച് നിമിഷം കണ്ണടച്ചിരുന്നു. നാലുപേരും ആകാംക്ഷയോടെ നോക്കിനിന്നു.കണ്ണുതുറന്ന  ഉദ്മാൻ ഉസ്താദ് പെട്ടെന്ന് രണ്ട് നേന്ത്രപ്പഴവും ഉരിച്ചുതിന്ന് മുട്ടയും ഉടച്ചു വായിലൊഴിച്ച് പാ‍ലും എടുത്തുകുടിച്ചു ഉംബേഏഏഏ..ഒരേംമ്പക്കവും വിട്ടു. ...പാലും, മുട്ടയും, പഴവും ഒഴിഞു!...പക്ഷെ ബാധ??...!!! നാലുപേരും നാക്കും തള്ളി നിന്നു!

തീര്‍ന്നില്ല!!! ഉദ്മാൻ ഉസ്താദ് മൂത്തുമ്മായെ വിളിയ്ക്കാൻ ഓര്‍ഡറിട്ടു!
മൂത്തുമ്മാക്ക് എന്തൊരു അനുസരണ..കല്യാണപെണ്ണ് ചെക്കനു മുന്നില്‍ ഇരിക്കുന്നതുപോലെ തലയിൽ തട്ടവുമൊക്കെയിട്ട്  തലയും കുനിച്ച് മൂത്തുമ്മ ഉസ്താദിനു മുന്നിലിരുന്നു! ഇതാണൊ കേട്ട സാധനം?!
കരണ്‍ജോഹര്‍ സലിംകുമാറിനെ നോക്കുന്നത്പോലെ  ഉസ്താദ് മൂത്തുമ്മായെ പുശ്ചത്തോടെ ഒന്നുനോക്കി!

ഉസ്താദ് എഴുന്നേറ്റ് നിന്ന് വലതുകൈയിൽ ചൂരലെടുത്തു ഇടത് കൈ മൂത്തുമ്മായുടെ തലയിൽ വെച്ച് ആട് പ്ലാവില ചയ്ക്കുന്നതുപോലെ വായ അനക്കി ശബ്ദമില്ലാതെ  മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങി! അല്പം കഴിഞ്ഞ് ചൂരൽ ഓങ്ങിയടിച്ചുകൊണ്ട്  ഉച്ചത്തിൽ ചോദിച്ചു..‘‘പറേടീ...ജ്ജ് ആരാടീ...ടീ......പറയീന്‍...” 

അന്റ ബാപ്പ.. എന്ന് അതിനെക്കാളുച്ചത്തിൽ മൂത്തുമ്മ പറയുകയും ഉദ്മാൻ ഉസ്താദിന്റെ മാണിക്യകല്ലിൽ കയറി പിടിയ്ക്കലും ഒരുമിച്ചായിരുന്നു...!  മൂത്തുമ്മ മാണിക്യക്കല്ല് ഞെക്കി പൊട്ടിക്കാൻ നോക്കി..!


യാ........ബദരീങ്ങളേ................ ഉദ്മാൻ ഉസ്താദ് ഉയർന്നുചാടി !

 പിടിവിട്ട ദേഷ്യത്തിൽ യാ......മുഹിയദ്ദീന്‍.... എന്ന മൂത്തുമ്മായുടെ ഉച്ചത്തിലുള്ള വിളിയും കസേര പൊക്കിയെടുത്ത് ഉസ്താദിന്റെ നെഞ്ചത്ത് വീശിയടിക്കലും ഒരുമിച്ചായിരുന്നു! ഉലക്കയേറിൽ ബാധയ്ക്ക് ഉന്നമില്ലെങ്കിലും കസേരയടിയിൽ തങ്കപ്പതക്കം കിട്ടിയ ബാധയാണെന്ന് തോന്നുന്നു! കൃത്യം നെഞ്ചിനു കിട്ടീ..താഴെ വീണ ഉസ്താദിന്റെ പള്ളയ്ക്കും നെഞ്ചത്തും ഏഴെട്ട് ചവിട്ട്...പിടിച്ച് മാറ്റാൻ പോയ മൂത്താപ്പ മൂക്കുംകുത്തി മുറിയുടെ മൂലയ്ക്ക്..,മൂത്ത മകൻ മൂന്നുകരണം മറിഞ്ഞ് മുറ്റത്ത്!
രണ്ടാമത്തെ മകന്റെ മണ്ടക്കിട്ട് കിട്ടി..! മൂന്നാമത്തെ മകൻ മുങ്ങി!

ചാടിയെഴുന്നേറ്റ ഉസ്താദ് രക്ഷപെടാനായി ഓടി അടുക്കളയിൽ കയറി! ഉസ്താദിന് തെറ്റി..മാര്‍ക്ക്  നൂറിൽ പൂജ്യം ...മൂത്തുമ്മ  കൂടക്കയറി അടുപ്പിൽ കത്തിക്കൊണ്ടിരുന്ന വിറക് കയ്യിലെടുത്ത് ഉസ്താദിനെ കഴുത്തിനുകുത്തിപ്പിടിച്ച് മൂലയ്ക്ക് ചാരിനിര്‍ത്തി,  പഴയ പോസ്റ്റ്പെട്ടിയുടെ വായ പോലെ തുറന്നിരുന്ന ഉസ്താദിന്റെ വായ്ക്കകത്തേക്ക് കത്തിക്കൊണ്ടിരുന്ന വിറക് കുത്തികയറ്റാൻ നോക്കി.. പറേടാ..നിനക്കറിയണോ ഞാനാരാന്ന്....എന്നൊരു ചോദ്യവും.

ന്റ ജിന്നേ..പൊന്നേ..ഞമ്മക്ക് അന്നേം അറിയണ്ട..ഞമ്മളേം അറിയണ്ട.. ദുനിയാവിലുള്ള ഒന്നും അറിയണ്ട...ഞമ്മള ബിട്ടേക്ക് പൊന്ന് ജിന്നേ .... ഇത്രയും പറഞ് ഉസ്താദ്യാ.....മുഹിദ്ദീന്‍...ശൈക്ക്.... എന്ന് വിളിച്ചു.... എവിടന്നോ കിട്ടിയ ശക്തിയിൽ എന്തൊക്കെയോ കാട്ടിക്കൂട്ടി പുറത്തേയ്ക്ക് ചാടിയോടി....

കവലയിലാണ് ജിന്നോട്ടം അവസാനിച്ചത്..ഉദ്മാനുസ്താദിന്റെ ആന്തരികാവയവങ്ങളിൽ കാന്താരി മുളകരച്ച് തേച്ചതുപോലെ...ശ്വാസം കിട്ടുന്നില്ല..അഥവാ കിട്ടിയാൽ പിന്നെ വിടാൻ പറ്റുന്നില്ല...തല കറങ്ങുന്നു...... തിരിയുന്നു.... മറിയുന്നു... ഒടിയുന്നു...! ഉടഞ്ഞ മാണിക്യക്കല്ല് കിലുങ്ങുന്നു....
ഒരു ബസ്സ് വന്നുനിന്നു...ഉസ്താദ് അതിൽ കയറാൻ നോക്കി....
പക്ഷെ..അതിൽ നിന്നും അതാ ഇറങ്ങിവരുന്നു ജുബൈറത്ത് മൂത്തുമ്മ...ങേ....മൂത്തുമ്മാ‍ട പിന്നിൽ വീണ്ടും  ആറേഴ് മൂത്തുമ്മ...... മുന്നിലും പിന്നിലും, ലെഫ്റ്റ് റൈറ്റ്, ഊപ്പർ നീച്ചേ, സകലമാന സ്ഥലത്തും മൂത്തുമ്മ.....

ഉസ്താദ് അടുത്ത് നിന്ന കൊടിമരം വലിച്ചൂരിയെടുത്തു.....................................................


ഉദ്മാനുസ്താദിന് ബാധകയറി............മൂത്തുമ്മാന്റ ബാധ!!

Bhaai.

--------------------------------------------------
കോപ്പി റൈറ്റ് എനിക്കുളളതും കോപ്പി റീട് നിങള്‍ക്കുള്ളതും!!